കൊച്ചി: മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പെട്രോളൊഴിച്ച് തീകൊളുത്തി ചുട്ടുകൊന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. ഇസ്ലാമികമായ ഈ ഭീകരത ഏതൊരു മനുഷ്യസ്നേഹിയേയും ഞെട്ടിപ്പിക്കുന്നതാണ്. സമര്‍ത്ഥരായ പോലീസ് സംവിധാനത്തിന് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിന്റെ പിന്നിലെ ദുരൂഹത എന്താണെന്ന് എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
ഇതിനുത്തരം കൊടുക്കാന്‍ ആഭ്യന്തരമന്ത്രിക്കും പോലീസധികാരികള്ക്കും ബാധ്യതയുണ്ട്. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള ഇസ്ലാമിക ഭീകര സംഘടനകളെ നിരോധിക്കണമെന്ന നിരവധി ജനാധിപത്യസംഘടനകളുടെ നിരന്തര ആവശ്യം നടപ്പാക്കാത്തതിന്റെ ഫലമാണ് ചെറുപ്പക്കാരനായ ഈ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം, വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി വി.മോഹനന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടന്ന കൊലപാതക പരമ്പരകളുടെ അവസാനത്തെ ഇരയാണ് ഈ ചെറുപ്പക്കാരനായ വിദ്യാര്‍ത്ഥി. ഈ കൊലപാതകങ്ങളില്‍ ഇസ്ലാമിക ഭീകര സംഘടനകളായ പോപ്പുലര്‍ഫ്രണ്ടിന്റെയും അതിന്റെ പോഷകസംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെയും പങ്ക് സുവ്യക്തമാണ്. ആയതിനാല്‍ കേന്ദ്ര ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കണം, മോഹനന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: