കട്ടപ്പന: പുതുക്കിപ്പണിയുന്നതിനിടയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. പുറ്റടി സ്വദേശികളായ നെറ്റിത്തൊഴു ശോയിപ്പള്ളിയില് ജയമോള്‍ സുരേഷ് (35), കണ്ണാട് ശശിയുടെ മകന് രതീഷ് (20) എന്നിവരാണ് മരിച്ചത്. പുറ്റടി കാളിമാനിയില് മോഹനന് (46), രാജാക്കണ്ടം സമ്പത്ത് ഭവനില്‍ ഗണേശന് (33) പുറ്റടി തുണിയില്‍ ജയന് (35) പുളിയന്മല കാവുകാട്ട് ഷിനോയ് എന്നിവരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറ്റടി ഗവ. സ്കൂളിന് എതിര്‍വശത്തുള്ള കാഞ്ഞിരപ്പള്ളി സ്വദേശി ബാബുവിന്റെ കെട്ടിടത്തിലാണ് രാവിലെ 11 മണിയോടെ ദാരുണ സംഭവം നടന്നത്.
കെട്ടിടത്തിന്റെ നവീകരണത്തിനായി പാരപ്പറ്റ് ഇളക്കിമാറ്റുന്നതിനിടയില് ഇവിടെത്തന്നെ സ്റ്റേഷനറിക്കട നടത്തുന്ന ജയ്മോളും ഇലക്ട്രീഷ്യനായ രതീഷും ഇതിനടിയില്പെടുകയായിരുന്നു. പൊളിച്ചുകൊണ്ടിരുന്ന നാല്പേര് താഴേക്ക് വീണാണ് പരിക്കേറ്റത്. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ജയമോള്‍ വണ്ടന്മേട് മുന്‍ എസിഎസ് ചെയര്‍പേഴ്സണാണ്. ശ്രായിപ്പള്ളില് സുരേഷ് ആണ് ഭര്‍ത്താവ്. അരവിന്ദ്, അഭിരാം എന്നിവര്‍ മക്കളാണ്. കണ്ണാട്ട് ശശിയാണ് രതീഷിന്റെ പിതാവ്. സരസമ്മയാണ് മാതാവ്. സഹോദരി രമ്യ. നിഷയാണ് ഭാര്യ. മകള്‍ : അക്ഷയ. ഇരുവരുടെയും സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: