കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്ലാന്റിലെ എല്‍പിജി ഫില്ലിംഗ് പുനരാരംഭിച്ചു. മൂന്ന് പ്ലാന്റുകളില്‍ രണ്ട് എണ്ണമാണ് പ്രവര്‍ത്തനമാരംഭിച്ചത്. അതിനാല്‍ പാചകവാതക പ്രതിസന്ധികള്‍ക്ക് പൂര്‍ണ്ണ പരിഹാരമായിട്ടില്ല. ജോലിക്കാര്‍ പലരും എത്താത്തതും ഓവര്‍ടൈം ചെയ്യാന്‍ ജോലിക്കാര്‍ തയ്യാറാകാത്തതിനാലുമാണ് ഒരു പ്ലാന്റിലെ എല്‍പിജി ഫില്ലിംഗ് പുനരാരംഭിക്കാന്‍ കഴിയാത്തത്. പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നിസ്സഹകരണം.
മംഗലാപുരത്തുനിന്ന് എല്‍പിജി കൊണ്ടുവരുന്ന ബുള്ളറ്റ് ടാങ്കറുകള്‍ പ്ലാന്റിനകത്തേക്ക് കയറ്റുന്നത് സംബന്ധിച്ചുണ്ടായിരുന്ന പ്രശ്നങ്ങള്‍ കഴിഞ്ഞദിവസം പരിഹരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബോട്ട്ലിംഗ് പുനരാരംഭിച്ചത്. പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഒരാഴ്ചയായി ഉദയംപേരൂര്‍ പ്ലാന്റിലെ ബോട്ട്ലിംഗ് തടസപ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ആറ് ജില്ലകളില്‍ പാചകവാതക വിതരണം തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: