മലപ്പുറം: വ്യാപാരിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ നിലമ്പൂര്‍ സ്വദേശികളായ 4പേര് പൊലീസിനു കീഴടങ്ങി. മമ്പാട് പുള്ളിപ്പാടം പള്ളിപറമ്പന്‍ ഷിഹാബ് (32), പുള്ളിപ്പാടം കുന്നുംപുറത്ത് സുമേഷ്(25), മമ്പാട് നടുവക്കാട് കിഴക്കേതൊടിക ഷെരീഫ് എന്ന പുരുഷന് നാണി(35), മമ്പാട് കാക്കപ്പാറ ഷബീര്‍(27), എന്നിവരാണ് തിങ്കളാഴ്ച രാവിലെ നിലമ്പൂര്‍ സി ഐ എ പി ചന്ദ്രന് മുമ്പാകെ കീഴടങ്ങിയത്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദിനെ (50)നെയാണ് തൊണ്ടയാട് – മലാപറമ്പ് ബൈപാസില്‍ നിന്ന് ചേവായൂരിലേക്കുള്ള പാച്ചാക്കില്‍-ഗോള്‍ഫ് ലിങ്ക് റോഡിലാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നസീര്‍ മലബാര്‍ ചേംബറിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ബിസിനസിലുള്ള വിരോധമാണ് കൊലാപതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. നസീറിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് ശ്രമം നടത്തിയതെന്നും, മല്‍പ്പിടുത്തത്തിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനു മൊഴി നല്കി. ശാന്തി നഗര്‍ കോളനിയിലെ ആളൊഴിഞ്ഞ വാടകവീട്ടില്‍ നിന്നുമാണ് നസീറിനെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റികൊണ്ടുപോയത്. ബഹളം വെച്ചതോടെ വായും മൂക്കും പൊത്തിപ്പിടിച്ചു. തുടര്‍ന്ന് നസീര്‍ മരണപ്പെട്ടതറിഞ്ഞതോടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മുഖ്യപ്രതി നിസാമിനെ കോഴിക്കോട് വെച്ച് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൂട്ടുപ്രതികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങിയ പ്രതികള്‍ ക്വട്ടേഷന്‍ സംഘമാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ചേവായൂര്‍ പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: