കൊച്ചി: വിദ്യാര്‍ത്ഥിയെ പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ച കേസിലെ പ്രതി തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന് വഹാദിനെതിരെ മുമ്പും നിരവധി പരാതികള്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇയാളുടെ ഭാര്യയുടെ അനുജത്തിയെ പ്രണയിച്ച ആലപ്പുഴ സ്വദേശി ജിത്തു മോഹന്‍ മതം മാറാന്‍ വിസമ്മതിച്ചതിനാലാണ് ഇയാളുടെ കൊടുങ്ങല്ലൂരിലെ വസതിയില്‍ വച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തില്‍ വഹാദിനെതിരെ വധശ്രമത്തിന് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. സംഭവം ആത്മഹത്യ ശ്രമമാക്കാന്‍ ആദ്യം പോലീസ് ശ്രമിച്ചിരുന്നു.
ഇതിനിടെ ഗുരുതരമായി പൊള്ളലേറ്റ ജിത്തുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്നും അമൃതയിലേക്ക് മാറ്റി. ജിത്തുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദേശത്തായിരുന്ന ജിത്തുവിന്റെ അമ്മ ഇന്നലെ രാവിലെ അമൃത ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: