മരിക്കുന്ന അവസാനനിമിഷം വരെ സംഘചിന്ത മാത്രമായിരുന്നു പ്രൊഫ.പി.എന്‍.സോമരാജനിലുണ്ടായിരുന്നത്. മരിക്കുന്നതിന്റെ തലേന്ന് വെള്ളിയാഴ്ച താനും, പ്രാന്തസംഘചാലക് പി.ഇ.ബി.മേനോനും, ധര്‍മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥനും സോമരാജന് സാറിന്റെ വീട്ടില്‍ച്ചെന്ന് കാണുമ്പോള്‍ ‘എന്റെ ശരീരം മാത്രമേ ഇവിടെയുള്ളൂ, എന്റെ പ്രാണന് സംഘക്യാമ്പിലാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശരീരത്തിന്റെ അവശത മറന്ന് മനസിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നതായിരുന്നു.
ദീര്‍ഘകാലം സംഘത്തില്‍ പ്രവര്‍ത്തിച്ച സോമരാജന് 1967ല്‍ നടന്ന സംഘത്തിന്റെ ജനജാഗരണ പരിപാടിയിലൂടെയാണ് സജീവ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്. സംഘത്തിന്റെ ആലപ്പുഴ നഗര്‍ സംഘചാലകായും ജില്ലാ സംഘചാലകായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഎച്ച്പിയുടെ പ്രവര്‍ത്തനത്തിലും ബാലികാശ്രമം പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
1981ല്‍ കാലടിയില്‍ ഒരുമാസം നീണ്ടുനിന്ന സംഘശിക്ഷാവര്‍ഗിന്റെ സര്‍വാധികാരിയായിരുന്നു. കഠിനമായ പ്രമേഹം കാരണം സജീവ പ്രവര്‍ത്തനത്തില്‍ നിന്നും വിമുക്തനായ അദ്ദേഹം സമാജകാര്യത്തില് എന്നും പിന്തുണ നല്‍കിയിരുന്നു. ആലപ്പുഴയില്‍ രാജാകേശവദാസന്റെ സ്മരണ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു.
സ്റ്റേഡിയം ഇല്ലാതിരുന്ന ആലപ്പുഴയില്‍ സ്ഥാപിക്കുന്ന സ്റ്റേഡിയത്തിന് ആലപ്പുഴയുടെ ശില്പിയായ രാജാകേശവദാസന്റെ നാമത്തിലാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് അറിയാവുന്നതാണ്. ചരിത്രപുരുഷന്മാര്ക്ക് ആദരവ് നല്‍കാനുള്ള നിര്‍ദേശം രാഷ്ട്രീയ അന്ധതകാരണം അവഗണിക്കപ്പെട്ടതിന്റെ ദുഃഖം അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു.
എസ്.സേതുമാധവന് (അഖിലഭാരതീയ കാര്യകാരി സദസ്യന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: