ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ സ്യൂട്ടുകള്‍ ലേലത്തില്‍ വിറ്റുപോയി. ബ്രിട്ടന്റെ സ്വന്തം ഉരുക്കുവനിത തന്റെ പൊതുജീവിതത്തിന്റെ ആരംഭകാലത്ത് ധരിച്ചിരുന്ന ഏഴു സ്യൂട്ടുകളാണ് ലേലത്തില്‍വച്ചത്. ലണ്ടനിലെ ക്രിസ്റ്റീസ് എന്ന സ്വകാര്യസ്ഥാപനം നടത്തിയ ലേലത്തില്‍ 73,125(62ലക്ഷം) പൗണ്ടിനാണ് താച്ചറുടെ സ്യൂട്ടുകള്‍ വിറ്റുപോയത്. അതേസമയം ഇത് ലേലത്തില്‍ വാങ്ങിയതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണകൊറിയക്കാരന്‍ കോടീശ്വരനാണ് ലേലംകൊണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1975 ഫെബ്രുവരിയില്‍ നടന്ന സുപ്രധാന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ താച്ചര്‍ ധരിച്ച പച്ചനിറമുള്ള സ്യൂട്ട് മാത്രം 25,000 പൗണ്ടിനാണ് ലേലത്തില്‍ വിറ്റുപോയത്.
ഇതാദ്യമായാണ് മാര്‍ഗരറ്റ് താച്ചറുടെ വസ്ത്രങ്ങള്‍ പൊതു ലേലത്തില്‍ വില്‍ക്കുന്നത്. 1000-1500 പൗണ്ടുകള്ക്കിടയിലായിരുന്നു താച്ചറുടെ വസ്ത്രങ്ങള്‍ ലേലത്തില്‍ വിറ്റുപോയത്. ആദര്‍ശ വനിതയുടെ പ്രതീകമായ താച്ചറുടെ വസ്ത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ലേലത്തില്‍ ലഭിച്ചതായി ക്രിസ്റ്റീസ് ടെക്സ്റ്റെയില്‍ വിഭാഗം തലവന്‍ പാറ്റ് ഫ്രോസ്റ്റ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ് ബാഗ് 25000 (21 ലക്ഷം)പൗണ്ടിനാണ് കഴിഞ്ഞവര്‍ഷം ലേലത്തില്‍ വിറ്റു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: