കോട്ടയം: സ്വര്‍ഗ്ഗീയവിരുന്ന് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. രോഗശാന്തി ശുശ്രൂഷയിലൂടെ നിരവധി രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരുന്നതായി പരസ്യം ചെയ്ത കുറ്റത്തിനാണ് സ്വര്‍ഗ്ഗീയ വിരുന്ന് ഉടമകളായ ഡോ.മാത്യു കുരുവിള (തങ്കു പാസ്റ്റര്‍), തോമസ് എബ്രഹാം എന്നിവര്‍ക്കെതിരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനായ സി.എന്‍.സുഭാഷ് നല്കിയ ഹര്‍ജിയില്‍ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.എസ്.വിദ്യാധരന് ആണ് കേസ് എടുക്കുവാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടറോടാണ് കോടതി കേസന്വേഷണത്തിന് ഉത്തരവിട്ടത്.
മരുന്നുകളുടേയും മാന്ത്രികപരിഹാരങ്ങളുടേയും പരസ്യം നല്‍കുന്നത് ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) ആക്ട് 1954 നിയമപ്രകാരം തടവ് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ 1988-ലെ മതസ്ഥാപന (ദുരുപയോഗം തടയല്‍) നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് സ്വര്‍ഗ്ഗീയവിരുന്ന് നടത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതി ഉയര്‍ന്നിട്ടും കേസ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്ന്നാണ് കോടതിയെ സമീപിച്ചത്. നിരവധി മാറാരോഗങ്ങള്‍ക്ക് ചികിത്സ ഉള്ളതായും ഭേദമാക്കുന്നതായും സ്വര്‍ഗ്ഗീയ വിരുന്ന് ഉടമകള്‍ വെബ്സൈറ്റിലൂടെ പരസ്യം ചെയ്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരനുവേണ്ടി പ്രമുഖ അഭിഭാഷകന് അഡ്വ.ശ്രീനിവാസ് വി.പൈ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: