കൊല്‍ക്കത്ത: ഗുവാഹതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ജ്യോതി കലിത കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി. സംഭവത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തിള്‍ 11 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജ്യോതി കലിതയെ കുറിച്ച് വിവരം നള്‍കുന്നവര്‍ക്ക് അസാം സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പീഡനം ചിത്രീകരിച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി കലിതയുടെ സുഹൃത്താണെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഗൗരവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജൂലായ് ഒമ്പതിനാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവ ദിവസം രാത്രി സുഹൃത്തുക്കളായ നാല് പെണ്‍കുട്ടികള്‍ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം ബാറിലെത്തി മദ്യപിച്ച ശേഷം പരസ്‌പരം വഴക്കിട്ടു. തുടര്‍ന്ന് ഇവരെ ജീവനക്കാര്‍ ബാറിന് പുറത്താക്കി.
ബാറിന് പുറത്ത് വച്ചും കലഹം മൂര്‍ച്ഛിച്ചതോടെ പരിസരത്തുണ്ടായിരുന്ന ചിലര്‍ അവസരം മുതലെടുക്കുകയായിരുന്നു. ഇതിലൊരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറാനും അപമാനിക്കാനും അവര്‍ ശ്രമിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. അമ്പതോളം പേരടങ്ങുന്ന സംഘം അരമണിക്കൂറോളം പെണ്‍കുട്ടികളെ പിന്തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: