കൊച്ചി: സര്‍ക്കാരിന്റെ മാലിന്യ സംസ്കരണത്തെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഇടയലേഖനം. മാലിന്യ സംസ്കരണത്തില്‍ സര്‍ക്കാര്‍ താല്‍ക്കാലിക നടപടികള്‍ മാത്രം സ്വീകരിക്കുന്നതായി ഇടയലേഖനം കുറ്റപ്പെടുത്തുന്നു. ഇടയലേഖനം ഓഗസ്റ്റ് 26-ന് കത്തോലിക്ക പള്ളികളില്‍ വായിക്കും.
സര്‍ക്കാരിനേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും കുറ്റം പറഞ്ഞ് ആരും മാറി നില്‍ക്കരുത്. ഇടവകകളുടെ നേതൃത്വത്തിലും സഭയുടെ സോഷ്യല്‍ സര്‍വ്വീസ് സംഘടനകളുടെ നേതയത്വത്തിലും മാലിന്യങ്ങളള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്ന രീതി സ്വീകരിക്കണം. വിശ്വാസികള്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ട് വരണമെന്നും ആഹ്വാനമുണ്ട്.
മാലിന്യപ്രശ്നത്തെ സാംസ്കാരിക പ്രശ്നമായി കാണണം. സൗന്ദര്യത്തിന്റേയും വൃത്തിയുടേയും സംസ്കാരം ഉള്‍ക്കൊള്ളണം. ഇതിനായി സഭയുടെ സ്ഥാപനങ്ങള്‍ മാതൃകയായി പ്രവര്‍ത്തിക്കണമെന്നും ഇടയലേഖനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: