Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്ലിയാമ്പതിക്ക്‌ പിന്നില്‍

Janmabhumi Online by Janmabhumi Online
Jul 12, 2012, 09:57 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

നെല്ലിയാമ്പതിയിലെ 283 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ചെറുനെല്ലി ലോവര്‍ എസ്റ്റേറ്റും അനധികൃതമായി പലരായി കൈവശം വെച്ചിരിക്കുന്ന വനഭൂമിയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നീക്കത്തെ ചൊല്ലിയാണ്‌ ഇപ്പോള്‍ വനംമന്ത്രിയും കയ്യേറ്റക്കാര്‍ക്കുവേണ്ടി വാദിക്കുന്ന ഗവ. ചീഫ്‌ വിപ്പും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്നത്‌. ഇത്‌ യുഡിഎഫ്‌ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യുഡിഎഫിന്‌ ഘടകകക്ഷി സമ്മര്‍ദ്ദം പ്രശ്നം കീറാമുട്ടിയാക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്‌. അതോടൊപ്പം ചില ഘടകകക്ഷികളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയും മറനീക്കിയിരിക്കുന്നു. കൃഷിക്കാര്‍ക്ക്‌ വേണ്ടിയാണ്‌ തന്റെ നിലപാട്‌ എന്ന്‌ വിശദീകരിക്കുന്ന ചീഫ്‌ വിപ്പ്‌ മറച്ചുവെക്കുന്നത്‌ നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ തീര്‍ന്ന ഭൂമി കൈവശംവെച്ചിരിക്കുന്നത്‌ സാധാരണ കൃഷിക്കാരല്ല, എസ്റ്റേറ്റ്‌ ലോബിയാണ്‌ എന്ന വസ്തുതയാണ്‌. അവര്‍ സ്ഥലത്ത്‌ താമസിച്ച്‌ കൃഷിചെയ്യുന്നവരല്ല, മറിച്ച്‌ പാലായിലും ഈരാറ്റുപേട്ടയിലും മറ്റും താമസിക്കുന്നവരാണ്‌. ഇവിടെ ഏലം കൃഷിയല്ല, റബ്ബര്‍ തോട്ടമാണുള്ളത്‌. പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരില്‍ വനംവകുപ്പ്‌ ഭൂമി ഏറ്റെടുക്കാന്‍ നല്‍കിയ ഉത്തരവാണ്‌ എസ്റ്റേറ്റ്‌ ലോബിയെ പ്രതിനിധീകരിക്കുന്നവരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന്‌ വ്യക്തം.

നെല്ലിയാമ്പതിയിലെ ഭൂമിപ്രശ്നം പരിഹരിക്കുവാന്‍ യുഡിഎഫ്‌ ഒരു സമിതിയെ നിയോയിച്ച കാര്യം പത്രത്തില്‍ വായിച്ചാണ്‌ താന്‍ അറിഞ്ഞതെന്ന്‌ വനംമന്ത്രി പറഞ്ഞതില്‍ പ്രകോപിതനായ, നിയമസഭ നിയന്ത്രിക്കേണ്ട ചീഫ്‌ വിപ്പ്‌ പ്രതിപക്ഷം നോട്ടീസ്‌ നല്‍കിയപ്പോള്‍ അത്‌ വനംമന്ത്രി സ്പോണ്‍സര്‍ ചെയ്തതാണെന്നാരോപിക്കുകയായിരുന്നു. ഈ സമിതിയുടെ മീറ്റിംഗില്‍ വനംമന്ത്രി ഗണേഷ്കുമാര്‍ സന്നിഹിതനായിരുന്നില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ ഖണ്ഡിച്ച്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ സമിതി രൂപീകരിച്ച കാര്യം താന്‍ ഗണേഷ്കുമാറിനെ അറിയിച്ചിരുന്നു എന്നാണ്‌ പ്രസ്താവിച്ചത്‌. പക്ഷെ ആരെയും പിണക്കാതെ മുഖ്യമന്ത്രി പറയുന്നത്‌ ഗണേഷ്‌ പറയുന്നതും പി.സി. ജോര്‍ജ്‌ പറയുന്നതും ശരിയാണ്‌ എന്നാണ്‌. യുഡിഎഫ്‌ സര്‍ക്കാരില്‍ കൂട്ടുത്തരവാദിത്തം ഇല്ല എന്ന്‌ മാത്രമല്ല, ഘടകകക്ഷികള്‍ സ്വന്തക്കാരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുമുണ്ട്‌ എന്ന്‌ വ്യക്തമായിരിക്കുകയാണ്‌. പ്രതിപക്ഷം ഇത്‌ മുതലെടുക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനെതിരെ അവകാശലംഘനത്തിന്‌ സിപിഐയിലെ വി.എസ്‌. സുനില്‍കുമാര്‍ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജാകട്ടെ പത്രസമ്മേളനം നടത്തി ഗണേഷ്കുമാറിനെ അധിക്ഷേപിച്ച്‌ പറഞ്ഞത്‌ സിനിമാക്കാരന്‍ ഭരിക്കാന്‍ വരേണ്ട എന്നാണ്‌. തമിഴ്‌നാട്ടില്‍ എംജിആറും ജയലളിതയും മുഖ്യമന്ത്രിയായത്‌ ചൂണ്ടിക്കാണിച്ച്‌ സിനിമാ സംഘടനകള്‍ സിനിമാക്കാരെ അപമാനിച്ചതിന്‌ പി.സി. ജോര്‍ജിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. തനിക്കെതിരെ ഭൂമാഫിയ ഉണ്ടെന്നും അതാരാണെന്ന്‌ ഇപ്പോള്‍ വ്യക്തമായെന്നും വനംമന്ത്രിയും പറഞ്ഞു. താന്‍ 13 കൊല്ലമായി യുഡിഎഫ്‌ അംഗമാണെന്നും പി.സി. ജോര്‍ജാകട്ടെ ഇപ്പോള്‍ മാത്രമാണ്‌ യുഡിഎഫില്‍ വന്നതെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ്‌ പ്രതിനിധിയായി ചീഫ്‌വിപ്പായ പി.സി. ജോര്‍ജ്‌ തെറ്റായി ഒന്നും പറഞ്ഞില്ല എന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ന്യായീകരിക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി ആന്റണി രാജു പറയുന്നത്‌ പി.സി. ജോര്‍ജിന്റെ പ്രകടനം അനാവശ്യമായിരുന്നു എന്നുതന്നെയാണ്‌. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാദിക്കുമ്പോഴും കൊലപാതക രാഷ്‌ട്രീയത്തിന്റെ പേരില്‍ പ്രതിഛായ നശിച്ച്‌ നിരായുധരായ പ്രതിപക്ഷത്തിന്‌ ആയുധം നല്‍കുകയാണ്‌ ചീഫ്‌ വിപ്പ്‌-വനംമന്ത്രി തര്‍ക്കം. വനംമന്ത്രി ഗണേഷ്കുമാര്‍ ചീഫ്‌ വിപ്പിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി പറഞ്ഞത്‌ തനിക്ക്‌ മുഖ്യമന്ത്രിയെ അനുസരിച്ചാല്‍ മതി എന്നാണ്‌. ഇപ്പോള്‍ പി.സി. ജോര്‍ജും ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. പ്രതിപക്ഷ നേതാവാകട്ടെ തോട്ടം ഉടമകളുടെ കാര്യത്തില്‍ പി.സി. ജോര്‍ജിന്‌ അമിത താല്‍പര്യമുണ്ടെന്നാണ്‌ പറഞ്ഞത്‌. സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ്‌ പി.സി. ജോര്‍ജ്‌ എന്ന്‌ യുഡിഎഫില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്‌. വനം കേസുകള്‍ കോടതിയില്‍ സര്‍ക്കാര്‍ സ്ഥിരമായി തോല്‍ക്കുന്നതായും നിയമവകുപ്പ്‌ അലംഭാവം കാണിക്കുന്നതായും വനംവകുപ്പ്‌ തന്നെ പരാതി നല്‍കിയിരുന്നു. പാട്ടക്കരാര്‍ ലംഘിച്ച 22 തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലാണ്‌. യുഡിഎഫ്‌ ഉപസമിതിയുടെ കൂടെ പി.സി. ജോര്‍ജ്‌ നെല്ലിയാമ്പതി സന്ദര്‍ശിച്ച്‌ തോട്ടം ഉടമകള്‍ക്ക്‌ വേണ്ടിയാണ്‌ വാദിച്ചത്‌. പ്രാദേശിക-സങ്കുചിത താല്‍പര്യങ്ങളാണ്‌ ഈ വിഷയത്തില്‍ പ്രതിഫലിക്കുന്നത്‌. ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌ യുഡിഎഫ്‌ മന്ത്രിസഭക്ക്‌ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുതന്നെയാണ്‌. പി.സി. ജോര്‍ജിന്റെ പത്രസമ്മേളനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി നേതാക്കള്‍ സ്ഥാനത്തിന്റെ മാന്യത പുലര്‍ത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്‌. ഭരണത്തിന്റെ സുതാര്യത മുഖ്യമന്ത്രിയും ഉറപ്പാക്കേണ്ടതാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

Kerala

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies