പത്തനംതിട്ട: കോണ്‍ഗ്രസിലെ പുന: സംഘടന ഗ്രൂപ്പടിസ്ഥാനത്തിലല്ലെന്നുപറഞ്ഞാല് ആളുകള്‍ ചിരിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഞാനിപ്പം ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും എന്നെനിക്ക് അറിയാം. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. എന്നായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം. കോണ്ഗ്രസില്് ഗ്രൂപ്പ് സംവിധാനങ്ങള്‍ ഉണ്ട്. ഇല്ലെന്ന് പറയുന്നത് ശരിയല്ല. കാലങ്ങളായി ഗ്രൂപ്പടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കെ.കരുണാകരന്റെ കാലത്തുള്ളതിനേക്കാള്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് അയവു വന്നിട്ടുണ്ട്. ഭാരവാഹികളെ തീരുമാനിക്കുമ്പോള്‍ എല്ലാ ഘടകങ്ങളും നോക്കണം. ഗ്രൂപ്പ് അടിസ്ഥാനത്തില്ലെങ്കിലും എന്റെയും ചില സുഹൃത്തുക്കള്‍ ഉണ്ട്. നേതാക്കന്മാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തണം. കെ.മുരളീധരന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. പുന: സംഘടനയില്‍ മുരളിക്കും അര്‍ഹമായ സ്ഥാനം കാണും.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയതാണ് മന്ത്രി എന്ന നിലയില്‍ പ്രധാന നേട്ടം.ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്കാണ് വോട്ടവകാശം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹമാണ് സി.പി.എമ്മിനെന്നും വയലാര്‍ രവി പറഞ്ഞു. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: