കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ വര്ഗ്ഗീയവത്ക്കരിക്കുന്ന മന്ത്രി പി.കെ.അബ്ദു റബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ യുവമോര്‍ച്ച് മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടന പ്രസംഗം ആരംഭിച്ചയുടനെ പോലീസ് സംഘം സമരക്കാരെ അറസ്റ്റ്ചെയ്ത് പോലീസ് വാനില്‍ കയറ്റാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് ബലം പ്രയോഗിച്ച് സമരക്കാരെ വാനില്‍ കയറ്റുന്നതിനെതിരെ യുവമോര്‍ച്ച നേതാക്കള്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചു. എന്നാല്‍ സംസ്ഥാന സമിതി അംഗം സി.പി. സതീശന്, പ്രശോഭ് കോട്ടൂളി തുടങ്ങിയ നേതാക്കളെയടക്കം ബലംപ്രയോഗിച്ച് പോലീസ് വാനില്‍ വലിച്ചുകയറ്റുകയാണുണ്ടായത്. ഇതിനിടെ ഏതാനും യുവമോര്‍ച്ച പ്രവര്ത്തകര്പോലീസ് ബാരിക്കേഡുകള്‍ മാറ്റിക്കൊണ്ട് ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറി.
അകാരണമായി അറസ്റ്റു ചെയ്ത് മാര്‍ച്ചിന്റെ ഉദ്ഘാടന യോഗം അലങ്കോലപ്പെടുത്തിയ പോലീസ് നിലപാടിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഡ്വ.കെ.പി പ്രകാശ്ബാബു,ജില്ലാ പ്രസിഡന്റ് കെ.ടി.വിപന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കസബ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്റ്റേഡിയത്തിനടുത്തെത്തുമ്പോഴേക്കും കസബ സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസിന്റെ വന്‍സംഘം മാര്ച്ച്തടയുകയും നേതാക്കളടക്കമുള്ള സമരക്കാരെ ബലം പ്രയോഗിച്ച് വാനില്‍ കയറ്റുകയാണുണ്ടായത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്,ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവര്‍ കസബ സ്റ്റേഷനില്‍ എത്തി സമരക്കാരെ സന്ദര്‍ശിച്ചു. പോലീസ് എട്ട് പേര്‍ക്കെതിരെ കേസെടുത്തു.
വിദ്യാഭ്യാസ രംഗത്തെ മാത്രമല്ല കേരളത്തെ മുഴുവനായും ന്യൂനപക്ഷവര്‍ഗ്ഗീയ ഭീകരശക്തികള്‍ക്ക് അടിയറവെക്കുന്നതാണ് യുഡിഎഫിന്റെ ഭരണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്പറഞ്ഞു. മുതലക്കുളത്ത് നിന്ന് ആരംഭിച്ചപ്രകടനത്തിന് അഡ്വ.കെ.പി. പ്രകാശ് ബാബു,വിപിന്കെടി,ആര്. മഞ്ചുനാഥ്, സി.പി. സതീശ്,സുധീര്കുണ്ടമംഗലം, പി.സി. അഭിലാഷ്, പ്രശോഭ് കോട്ടൂളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: