Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്തൊരു സ്പിരിറ്റ്‌ !

Janmabhumi Online by Janmabhumi Online
Jun 28, 2012, 09:22 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

രാഷ്‌ട്രീയ നേതാക്കന്മാര്‍ പ്രത്യേകിച്ചും എംഎല്‍എ മാര്‍ അല്ലലില്ലാത്തവരാണ്‌. സര്‍വീസില്‍നിന്ന്‌ റിട്ടയര്‍ ചെയ്ത ചിലരെപ്പോലെ ആര്‍ത്തുല്ലസിച്ചു നടക്കുക, ചിട്ടയായി കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍ കൊണ്ട്‌ രണ്ട്‌ പെഗ്‌ കൃത്യമായി രസിക്കുക.

എംഎല്‍എ മാര്‍ക്കുമുണ്ട്‌ കൃത്യമായ ശമ്പളവും അലവന്‍സും. ജനകീയപ്രശ്നങ്ങള്‍ ഒട്ടുമിക്കതും പരിഹരിച്ചതുകൊണ്ട്‌ സിനിമ കാണുകയോ മദ്യബോധവല്‍ക്കരണം നടത്തുകയോ എന്തുമാകാം, ഭരണ-പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.

എംഎല്‍എമാര്‍ക്ക്‌ സിനിമ കാണണമെങ്കില്‍ ഒന്നുവിളിച്ച്‌ പറഞ്ഞാല്‍ മതി. തിയറ്ററുകളില്‍ സീറ്റ്‌ റെഡി. തിയറ്റര്‍കാര്‍ ചെയ്തില്ലെങ്കില്‍ നിര്‍മാതാക്കള്‍ സൗകര്യമൊരുക്കും. സിനിമാ മേഖലയെ സംരക്ഷിക്കുകയാണല്ലോ മറ്റേതു മേഖലയെക്കാളും രാഷ്‌ട്രീയക്കാര്‍ക്ക്‌ മെച്ചം.

തിരുവനന്തപുരത്ത്‌ തിയറ്ററില്‍ ‘സ്പിരിറ്റ്‌’ കാണാന്‍ എംഎല്‍എ മാര്‍കൂട്ടത്തോടെ എത്തിയതാണ്‌ ടി സിനിമ കാണാന്‍ രാമന്‍നായര്‍ക്കും പ്രേരണയായത്‌. സിനിമ മികച്ചതെന്ന്‌ നേതാക്കന്മാര്‍ പറയുകയുണ്ടായി. രണ്ടാഴ്ച മുമ്പ്‌ ഒരു സിനിമ കണ്ടതിന്റെ കെടുതി വിട്ടുമാറിയിട്ടില്ലെന്നത്‌ ശരി തന്നെ. എന്താണിതിന്റെ പേര്‌, അതെ “നവാഗതര്‍ക്ക്‌ സ്വാഗതം” ഹോസ്റ്റല്‍ വാര്‍ഡനായ കോളേജ്‌ അധ്യാപകന്‌ കൂട്ടിക്കൊടുപ്പുകാരനായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന്‌ വിദഗ്‌ദ്ധമായി വിവരിക്കുകയാണ്‌ സിനിമയില്‍. ഈ നായിക നടന്മാരൊക്കെ കഥയുടെ സിനിമ ആദ്യം വായിച്ചു കേട്ടിട്ടാണ്‌ അഭിനയിക്കുന്നതെന്ന്‌ ആര്‌ പറഞ്ഞു?

സിനിമയ്‌ക്ക്‌ ഇപ്പോള്‍ മൂന്ന്‌ സര്‍ട്ടിഫിക്കേനാണ്‌. സെന്‍സര്‍ ബോര്‍ഡ്‌ കഴിഞ്ഞാല്‍ ചാനല്‍ സര്‍ട്ടിഫിക്കേഷന്‍, അതും കഴിഞ്ഞാല്‍ എംഎല്‍എ സര്‍ട്ടിഫിക്കേഷന്‍. അതാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്നത്‌.

ഇവിടെ നാട്ടില്‍ സിനിമ കാണാന്‍ ക്യൂ നില്‍ക്കേണ്ടതില്ല. കൗണ്ടര്‍ ദ്വാരത്തില്‍ കൈ കടത്തിയാല്‍ മാത്രം മതി, കൈയില്‍ ഒരു കാരുണ്യ ടിക്കറ്റിന്‌ തുല്യമായ പണവും കരുതിയിരിക്കണം.

സിനിമ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി. സംവിധായകന്‍ ബഹുമിടുക്കന്‍. ‘പുകവലി, മദ്യപാനം രണ്ടും ആരോഗ്യത്തിന്‌ ഹാനികരം’ എന്ന ആരും നോക്കാത്ത മുദ്രാവാക്യം ഒരു സിനിമയില്‍ ഉടനീളം സബ്ടൈറ്റിലായി വിദഗ്‌ദ്ധമായി എങ്ങനെ കാണിക്കാമെന്ന്‌ സംവിധായകന്‍ തെളിയിച്ചിരിക്കുന്നു. പുകവലി-മദ്യപാന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്‌ ഒരുത്തനും കേസ്സെടുത്ത്‌ ആളുകളിക്കാന്‍ ചെല്ലില്ല. നിലവില്‍ ഏതെല്ലാം തരം മദ്യമുണ്ട്‌, അവ എങ്ങനെയൊക്കെ വെള്ളം ചേര്‍ത്തും, ചേര്‍ക്കാതെയും കഴിക്കാം-ഇതൊക്കെ സിനിമയില്‍ വിശദമായുണ്ട്‌. മദ്യപാനത്തില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ പങ്ക്‌ എന്നതിനെക്കുറിച്ച്‌ കടിച്ചുതൂങ്ങുന്നവര്‍ക്കുള്ള പ്രാഥമിക പാഠവും സിനിമയില്‍ കാണാം.

‘ഗാന്ധിസിനിമ’ കണ്ട്‌ ആരും ഗാന്ധിയാകാത്തത്‌ പോലെ കുടിനിര്‍ത്തിയവന്റെ സിനിമ കണ്ട്‌ ആരും കുടിനിര്‍ത്തില്ലായെന്നതാണ്‌ സിനിമയുടെ സന്ദേശം. ഇതുകൊണ്ടാണ്‌ നല്ല സിനിമയെന്ന്‌ എംഎല്‍എമാര്‍ പറഞ്ഞത്‌. കുടിനിന്നാല്‍ സംസ്ഥാനം ഖജനാവ്‌ പൂട്ടിപ്പോകും. കുടിയന്‍ കുടിക്കാതിരിക്കുമ്പോഴാണ്‌ കൈവിറയല്‍ ഉണ്ടാകുന്നത്‌. സിനിമയിലെ നായകന്‌ കുടിനിര്‍ത്തിയപ്പോള്‍ കൈവിറയലും മാറി!

“പോ മോനെ ദിനേശാ” എന്ന മട്ടില്‍ ഒരു പഞ്ച്‌ ഡയലോഗും സിനിമയിലുണ്ട്‌, ജനത്തിന്‌ പറഞ്ഞു നടക്കാന്‍. “മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ” എന്ന മെയില്‍ ഷിവനിസ്റ്റക്‌ ഡയലോഗ്‌ ഒരു സ്ത്രീയുടെ മുഖത്ത്‌ നോക്കി സൂപ്പര്‍ നായകന്‍ പറയുന്നത്‌ ജനത്തിന്‌ സുഖിച്ചമട്ടുണ്ട്‌. എംഎല്‍എ മാര്‍ക്കും ഇത്‌ ഇഷ്ടപ്പെട്ടു കാണണം. എന്നുകരുതി, ഭാര്യയുടെയോ മുന്‍ഭാര്യയുടെയോ മുഖത്തുനോക്കി ആരും ഈ ഡയലോഗ്‌ പറയാതിരിക്കുന്നതാവും ഭംഗി, ചിരവത്തടി കൊണ്ടുള്ള അടി, വലിയ നാണക്കേടാണത്‌.

കെ.എ.സോളമന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Thiruvananthapuram

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

Kerala

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)
World

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പുതിയ വാര്‍ത്തകള്‍

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies