ആലപ്പുഴ: സിപിഎമ്മിന്റെ കണ്ണൂര്ലോബിയെ സര്‍ക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഭയപ്പെടുന്നതിനാലാണ് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മടിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എം.ടി. രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണം നടത്താമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി ഒഴിഞ്ഞ് മാറുകയാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ ജയകൃഷണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കാവുന്നതാണ്. ഈകേസില്‍ ശിക്ഷ വിധിച്ച തലശ്ശേരി അതിവേഗകോടതിയും ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരുമലയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതടക്കം പോലീസ് അന്വേഷണം പരാജയപ്പെട്ടതായി കോടതി പരാമര്‍ശമുള്ള മുഴുവന്‍ കേസുകളും പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം കില്ലേഴ്സ് ഗ്രൂപ്പാണ്. ഇവരുടെ പ്രവര്‍ത്തനം അന്യ ജില്ലകളിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് ടി.പി. ചന്ദ്രശേഖരന് വധം.
അരീക്കോട് കൂനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിപക്ഷം സര്‍ക്കാരുമായി വിലപേശല്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ ലീഗിന്റെ തടവറയിലാണെന്നും രമേശ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജനറല്‍ സെക്രട്ടറി കെ. സോമന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: