Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പകര്‍ച്ചപ്പനി: പ്രതിപക്ഷം സഭവിട്ടു

Janmabhumi Online by Janmabhumi Online
Jun 11, 2012, 10:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പകര്‍ച്ചപ്പനി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ഇതുസംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു. പകര്‍ച്ചപ്പനി തടയുന്നതിലും മാലിന്യ സംസ്കരണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ വി.ശിവന്‍കുട്ടിയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. പകര്‍ച്ചപ്പനി മൂലം വ്യാപകമായി മരണം സംഭവിച്ചിട്ടും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

മാലിന്യ സംസ്കരണത്തിന്‌ വിജയകരമായ ഒരു മാതൃക ഇല്ലാത്തതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണ സാങ്കേതിക വിദ്യ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 236 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഇപ്പോള്‍ ആറു സ്ഥലങ്ങളില്‍ മേജര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ്‌ തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത യൂണിറ്റ്‌ സ്ഥാപിക്കുന്നതിന്‌ 90 ശതമാനം ഗ്രാന്റ്‌ നല്‍കാമെന്ന്‌ പറഞ്ഞിട്ടും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 100 കോടിരൂപയാണ്‌ മാറ്റി വച്ചത്‌. വാര്‍ഡ്‌ ഒന്നിന്‌ ശുചീകരണ പ്രവര്‍ത്തനത്തിന്‌ 25,000 രൂപ നല്‍കി. ഇതും ഫലപ്രദമായി ഉപയോഗിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത വീഴ്ചയാണ്‌ വരുത്തിയത്‌. വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന്‌ ആലോചിക്കണം. തിരുവനന്തപുരം കോര്‍പ്പറേഷന്‌ ഒരു ലക്ഷം പൈപ്പ്‌ കമ്പോസ്റ്റ്‌ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന്‌ 5.7 കോടി രൂപ നല്‍കി. എന്നാല്‍ പതിനായിരത്തില്‍ താഴെമാത്രമാണ്‌ സ്ഥാപിച്ചത്‌. വിളപ്പില്‍ ശാലയില്‍ കോടതി വിധി നടപ്പാക്കണമെന്നാണ്‌ സര്‍ക്കാരിന്റെ താല്‍പര്യം. എന്നാല്‍ അവിടുത്തെ ജനങ്ങളുടെ വികാരം അവഗണിക്കാനാകില്ല. എന്നാല്‍ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‌ ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കാനാകില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

വിളപ്പില്‍ ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്റ്‌ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്നതാണ്‌ പ്രശ്നം രൂക്ഷമാക്കിയതെന്ന്‌ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മാലിന്യം ഇവിടേക്ക്‌ കൊണ്ടിടുക മാത്രമാണുണ്ടായത്‌. മാലിന്യം കുന്നു കൂടി ജനങ്ങള്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അവര്‍ പ്രതികരിച്ചു. കോര്‍പ്പറേഷന്റെ അനാസ്ഥമൂലമാണ്‌ ഇത്തരത്തിലൊരു സ്ഥിതി സംജാതമായത്‌. മാലിന്യ സംസ്കരണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുകയും ചിലതു നടപ്പാക്കുകയും ചെയ്യുകയാണ്‌. അതിന്റെ ഭാഗമായാണ്‌ റെയില്‍വേ പ്ലാറ്റ്‌ ഫോം നിര്‍മ്മിക്കുന്നതിനായി മാലിന്യം ഉപയോഗിക്കുന്നത്‌.

35 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റ്‌ തിരുവനന്തപുരത്തെ ചാലയില്‍ സ്ഥാപിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. ഇതിനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കൊച്ചിയില്‍ 500 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ്‌ സ്ഥാപിക്കുന്നത്‌. ഇതിന്റെ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞു. കോഴിക്കോട്‌, കോട്ടയം, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ പനി ഭീതിദമായി പടരുന്നില്ലെന്ന്‌ കണക്കുകളെ ഉദ്ധരിച്ച്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ 7,47,178 പേര്‍ക്കാണ്‌ പനി ബാധിച്ചത്‌. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ 1,58,307 പനിക്കേസുകളും മെയ്‌ മാസത്തില്‍ 1,42,164 പനിബാധിതരും ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക പനിവാര്‍ഡ്‌ തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്‌ സംവിധാനവും സ്പെഷ്യലിസ്റ്റ്‌ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്‌. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ പിരിഞ്ഞുപോകുന്ന ഡോക്ടര്‍മാരുടെ സേവനം മൂന്നുമാസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച മൊബെയില്‍ ഫീവര്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയുടെ അടിസ്ഥാനത്തിലാണ്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അടിയന്തര പ്രമേയത്തിന്‌ ചര്‍ച്ചയ്‌ക്കുള്ള അനുമതി നിഷേധിച്ചത്‌. സര്‍ക്കാര്‍ എല്ലാം ചെയ്തെന്ന്‌ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത്‌ പനി വ്യാപകമായി പടര്‍ന്നു പിടിക്കുകയാണെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്കിന്‌ മുമ്പ്‌ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്നുവെന്നു പറയുന്ന പണം ആവശ്യക്കാരുടെ കൈകളിലെത്തുന്നുണ്ടോ എന്ന്‌ അന്വേഷിക്കണം. സര്‍ക്കാര്‍ നടപടികളൊന്നും ജനങ്ങള്‍ക്ക്‌ പ്രയോജനപ്രദമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവത്തിനെതിരെ വാക്കൗട്ട്‌ നടത്തുകയാണെന്നും വി.എസ്‌ പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

Health

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പുതിയ വാര്‍ത്തകള്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies