ഭുവനേശ്വര്‍: ശക്തമായ ചൂടില്‍ ഒഡീഷയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. സൂര്യാഘാതം മൂലം സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കാണിത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് പി.ആര്.മഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. ഒഡീഷയുടെ തീരപ്രദേശത്ത് കനത്ത ചൂടിന് അല്‍പ്പം ശമനമുണ്ടെങ്കിലും മറ്റുള്ള പ്രദേശങ്ങളിലെല്ലാം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ ഇപ്പോഴത്തെ താപനില 46 ഡിഗ്രിയാണ്. സാമ്പല്‍പൂര്‍, ഹിറക്കുഡ്, സേനേപൂര്, ബാലന്‍ഗിര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ഭുവനേശ്വര്‍ മീറ്ററോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 1972 മെയ് 22 ന് രേഖപ്പെടുത്തിയ 46.5 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ താപനിലയെങ്കില്‍ ഇത്തവണ ജൂണ്‍ അഞ്ചിന് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത് 46.7 ഡിഗ്രി ചൂടാണ്. സംസ്ഥാനത്ത് കാലവര്‍ഷം അടുത്തയാഴ്ച എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: