കനൗജ്: കനൗജ് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണു ഡിംപിള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായത്.
ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പു കമ്മിഷന് നടത്തുമെന്ന് അഡിഷണല്‍ ഇലക്ട്രല്‍ ഓഫിസര്‍ രമേശ് ചന്ദ് യാദവ് പറഞ്ഞു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചതോടെ ഡിംപിള്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. ദര്‍ഷത്ത് സിങ് ശങ്ക് വാര് (സംയുക്ത സമാജ് വാദി ദള്‍), സഞ്ജു കത്യാര്‍ (സ്വതന്ത്രന്) എന്നിവരാണ് അവസാന ദിവസം പത്രികകള്‍ പിന്‍വലിച്ചത്.
കോണ്‍ഗ്രസും ബി.എസ്.പിയും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നിശ്ചയിച്ച സമയത്തിനുള്ളില്‍ നാമനിര്‍ദേശ പത്രിക നല്കാന് കഴിയാത്തതും ഡിംപിളിന് വിജയം എളുപ്പമാക്കുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: