തിരുവനന്തപുരം: ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ പ്രണയക്കുരുക്കില്‍ പെടുത്തി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ലൗ ജിഹാദിന്റെ ആസൂത്രകര്‍ ഇസ്ലാമിക ഭീകരസംഘടനകളാണെന്നതിന് തെളിവ് ലഭിച്ചു. സാമുദായിക സ്പര്‍ധ ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്ലൂ പ്രിന്റ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ലൗ ജിഹാദെന്ന പ്രണയ ഭീകരതയുടെ ഉത്ഭവവും ആവിഷ്കാരവും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പിടിയിലായ ലഷ്കര്‍ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് രാജ്യത്തെ ശിഥിലമാക്കാന്‍ ലക്ഷ്യം വച്ചുള്ള ബ്ലൂ പ്രിന്റ് രഹസ്യാന്വേഷണ സംഘടനകള്‍ക്കു ലഭിച്ചത്. ദക്ഷിണേന്ത്യന്‍ ലഷ്കര്‍ കമാന്റര്‍ തടിയന്റവിട നസീറിന്റെ പ്രധാന കൂട്ടാളി ഉമ്മര്‍ ഫാറൂഖ്, വയനാട് സ്വദേശി ഇബ്രാഹിം മൗലവി, സര്‍ഫ്രാസ് നവാസ് എന്നിവരില്‍ നിന്നുമാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ഉമ്മര്‍ ഫാറൂഖ് ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും ഇബ്രാഹിം മൗലവി അഹമ്മദാബാദ്, സൂററ്റ് തുടങ്ങിയ സ്ഫോടനക്കേസുകളിലും പ്രതികളാണ്. ഇബ്രാഹിം മൗലവി പിടിയിലായത് അജ്മീറില്‍ നിന്നുമാണ്.
ദുബായിയില്‍ 2005ല്‍ നടന്ന ഒരു യോഗത്തിലാണ് ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രണയക്കുരുക്കില്‍ പെടുത്തി മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യണമെന്ന തീരുമാനം ഉണ്ടായത്. ഗള്‍ഫ് മേഖലയിലെ ചില വ്യവസായികളടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ഫ്രാസ് നവാസ് എന്ന കൊടുംഭീകരനും ഉണ്ടായിരുന്നു. ലൗ ജിഹാദ് നടപ്പാക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെടുന്ന റോമിയോ ജിഹാദികള്‍ക്ക് വേണ്ട സഹായവും സംരക്ഷണവും നല്കാന് ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനകളെ ഏകോപിപ്പിക്കാനുള്ള തീരുമാനവും അന്നെടുത്തു. ഈ യോഗത്തില്‍ പങ്കെടുത്ത ഉമ്മര്‍ ഫാറൂഖും ഇബ്രാഹിം മൗലവിയുമാണ് ലൗ ജിഹാദിന് നേതൃത്വം നല്‍കേണ്ടതെന്നും തീരുമാനിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മുസ്ലീം സംഘടനകളെ ഇതിലേക്ക് ഏകോപിപ്പിക്കുന്ന ചുമതല നിര്‍വഹിക്കുകയായിരുന്നു.
തുടര്‍ന്ന് 2006ല്‍ കണ്ണൂരില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനകളെ ഇതിനായി ഉപയോഗിക്കാനും തീരുമാനിച്ചു. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ഇനിയും പിടികിട്ടാനുള്ള ലഷ്കര്‍ ഭീകരന് വാലി വഴിയാണ് ഇവര്‍ക്ക് വേണ്ടുന്ന സാമ്പത്തിക സഹായവും മറ്റും ലഭിച്ചിരുന്നത്. വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ മതപഠനം നല്കി തീവ്രമുസ്ലീമാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും ഇവര്‍ പദ്ധതിയൊരുക്കി.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: