ലാല്‍ഗഡ്: പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന ലാല്‍ഗഢില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തി. ദാദു-തല-ലാല്‍ഗഡ്-ജര്‍ഗ്രാം റെയില്‍പാതക്ക് തറക്കല്ലിട്ടു. ആ പ്രദേശത്ത് ആറ് മര്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ തുടങ്ങുമെന്നും മമതാ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയായശേഷം മമത ലാല്‍ഗഢില്‍ എത്തുന്നത് ഇതാദ്യമാണ്. മാവോയിസ്റ്റുകളുടെ സ്വാധീനം അവിടെ ഇല്ലാതാക്കാന്‍ സഹകരിച്ച ജനങ്ങളെ മമത പ്രകീര്‍ത്തിച്ചു. കഴിഞ്ഞ ജനുവരിയില്‍ നടന്ന നെതായ് കൂട്ടക്കൊലക്ക് പിന്നിലെ മാവോയിസ്റ്റുകള്‍ക്ക് അഭയവും ഒത്താശയും നല്‍കുന്നത് സിപിഎമ്മാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളെ താന്‍ സഹായിക്കുന്നുവെന്ന് സിപിഎം പ്രചാരണം നടത്തിയതാണ്. ഇപ്പോള്‍ സത്യം വെളിച്ചത്ത് വന്നിരിക്കുന്നു. കുഴപ്പക്കാരെ കണ്ടെത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലാല്‍ഗഢ് വാസികള്‍ ശ്രമിക്കണമെന്നും മമത പറഞ്ഞു.
ഇനി മാവോയിസ്റ്റ് ശല്യം തലപൊക്കാന്‍ അനുവദിക്കരുതെന്നും ജനങ്ങള്‍ക്ക് സംരക്ഷണവും ജോലിയും തൊഴിലും സ്കൂളുകളും കോളേജുകളുമെല്ലാം ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലാല്‍ഗഢില്‍ റാലിയില്‍ പ്രസംഗിക്കവെയാണ് മമതയുടെ ഈ പ്രസ്താവന. കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: