Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചക്ലിയര്‍ക്ക്‌ പട്ടികജാതി സര്‍ട്ടിഫിക്കറ്റ്‌ വിതരണം ഇന്ന്‌

Janmabhumi Online by Janmabhumi Online
Apr 22, 2012, 10:07 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കൊച്ചി നഗരസഭയിലെ രാമേശ്വരം കോളനിയില്‍ താമസിക്കുന്ന ചക്ലിയന്‍ സമുദായാംഗങ്ങളുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പിന്‌ ഒടുവില്‍ വിരാമമായി. ഇന്ന്‌ രാവിലെ 10.30ന്‌ കൊച്ചി താലൂക്ക്‌ ഓഫിസ്‌ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ആര്‍.ഡി.ഒ കെ.എന്‍.രാജി, തഹസില്‍ദാര്‍ ഇ.വി.ബേബിച്ചന്‍, കൗണ്‍സിലര്‍ ഷിജി റോയി എന്നിവര്‍ പങ്കെടുക്കും.

ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ സമര്‍പ്പിച്ച ശുപാര്‍ശയെ തുടര്‍ന്ന്‌ കിര്‍ടാഡ്സ്‌ അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിലുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്‌ സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കുക. കോളനിയിലും മറ്റ്‌ പ്രദേശങ്ങളിലും അന്വേഷണം നടത്തി വംശാവലി തയാറാക്കിയ ശേഷമാണ്‌ ഇവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവുന്നതാണെന്ന്‌ കിര്‍ടാഡ്സ്‌ വിജിലന്‍സ്‌ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. പട്ടികജാതിയില്‍ 14-ാ‍മതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചക്ലിയന്‍ സമുദായ സര്‍ട്ടിഫിക്കറ്റിനാണ്‌ ഇതോടെ രാമേശ്വരം കോളനിയിലെ ചക്ലിയര്‍ അര്‍ഹത നേടിയിരിക്കുന്നത്‌.

കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും അമ്പതുകള്‍ക്ക്‌ മുമ്പ്‌ കൊച്ചി മുനിസിപ്പാലിറ്റിയില്‍ സ്കാവഞ്ചര്‍ ജോലിക്കായി വന്ന്‌ കുടിയേറിയവരാണ്‌ രാമേശ്വരം കോളനിയിലെ ചക്ലിയര്‍. എന്നാല്‍ ഇതു സംബന്ധിച്ച ആധികാരികരേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. 1950ന്‌ മുമ്പ്‌ കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക്‌ മാത്രമേ സംസ്ഥാനത്തു നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹതയുള്ളൂ എന്ന വ്യവസ്ഥയാണ്‌ രാമേശ്വരം കോളനിയിലെ ചക്ലിയരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ തടസമായത്‌.

കോളനി നിവാസികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന്‌ രാമേശ്വരം കോളനി സന്ദര്‍ശിക്കുകയും കൊച്ചി താലൂക്കില്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കുകയും ചെയ്ത ജില്ലാ കളക്ടര്‍ ഇവര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കാവുന്നതാണെന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. 1948ല്‍ ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനും പിന്നീട്‌ കൊച്ചി കോര്‍പ്പറേഷന്‍ മേയറുമായ കെ.ജെ. ഹര്‍ഷലിന്റെ രേഖപ്പെടുത്തലുകളും ഇതിന്‌ അവലംബമാക്കിയതായി കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്‌. 1994 വരെ ഇവര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നതായും കളക്ടര്‍ ചൂണ്ടിക്കാട്ടി.

തെലുങ്ക്‌, കാനറ പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ കുടിയേറി അഴുക്ക്‌ നിവാരണ ജോലികളിലേര്‍പ്പെട്ടിരുന്നവരാണ്‌ ചക്ലിയരുടെ പൂര്‍വികരെന്ന്‌ എഡ്ഗാര്‍ തോസ്റ്റണ്‍ രചിച്ച ‘കാസ്റ്റ്‌ ആന്റ്‌ ട്രൈബ്സ്‌ ഓഫ്‌ സതേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തിലുണ്ട്‌. നരവംശശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ്‌ ഈ പുസ്തകം. സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പട്ടികജാതിയില്‍ ചക്ലിയരെ ഉള്‍പ്പെടുത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ ചക്ലിയര്‍ താമസമുറപ്പിച്ച കേന്ദ്രങ്ങളിലൊന്നാണ്‌ രാമേശ്വരം കോളനിയെന്നാണ്‌ രേഖകള്‍ നല്‍കുന്ന സൂചനയെന്നും കളക്ടര്‍ പറഞ്ഞു.

സാമൂഹ്യവും സാമ്പത്തികവുമായി രാമേശ്വരം കോളനിയിലെ ചക്ലിയരുടെ പിന്നോക്കാവസ്ഥയും കളക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. പട്ടികജാതി പരിഗണന ലഭിക്കാത്തതു മൂലം രാമേശ്വരം കോളനിവാസികളുടെ കുട്ടികള്‍ പഠനം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ പിന്തള്ളപ്പെടുകയാണ്‌. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ഇവര്‍ക്ക്‌ നിഷേധിക്കപ്പെട്ടു. ജാതി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതിരുന്നത്‌ മൂലം പഠനം നിര്‍ത്തേണ്ടി വന്ന സംഭവങ്ങളും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കളക്ടറുടെ ശുപാര്‍ശയില്‍ കിര്‍ടാഡ്സ്‌ നടത്തിയ അന്വേഷണത്തില്‍ കൊച്ചി മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച രേഖകളുടെയും വംശാവലിയുടെയും മറ്റ്‌ രേഖകളുടെയും അടിസ്ഥാനത്തിലാണ്‌ സമുദായ സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹരായവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ സമുദായ സര്‍ട്ടിഫിക്കറ്റിനായി കൊച്ചി താലൂക്കില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

India

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

India

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.
India

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

പുതിയ വാര്‍ത്തകള്‍

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies