അഹമ്മദാബാദ്: ഗുജറാത്തിലെ ഓഡ് വില്ലേജ് കൂട്ടക്കൊല കേസില്‍ 23 പേരെ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 23 പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 47 പേരായിരുന്നു കേസിലെ ആകെ പ്രതികള്‍. ഒരാള്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. 150 സാക്ഷികളെ വിസ്തരിച്ചു, 170ഓളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
2002 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോധ്ര ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ഓഡ് ഗ്രാമത്തിലെ പിര്വാലി ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 23 പേരെ തീവച്ചു കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: