ആലപ്പുഴ: സംസ്ഥാനത്തെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ മാസ ശമ്പളത്തിന് അഭിഭാഷകരെ നിയമിക്കുവാന്‍ നീക്കം. കേരള കോണ്‍ഗ്രസ് മാണിക്കാരായ അഭിഭാഷകരെ നിയമിക്കാനാണ് പുതിയ തസ്തിക. ഇതിലൂടെ പാര്‍ട്ടിക്ക് സാമ്പത്തിക നേട്ടമുണ്ടാകുമ്പോള്‍ ഖജനാവിന് കോടികളുടെ അധിക ബാധ്യതയാണുണ്ടാകുക. വര്‍ഷത്തില്‍ നാലോ അഞ്ചോ കേസുകള്‍ മാത്രമേജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ഉണ്ടാകാറുള്ളൂ. ഇപ്പോള്‍ ഗവ. പ്ലീഡര്‍മാരാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഇതിന് ഫീസും ഇവര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ പുതിയ തീരുമാന പ്രകാരം ജില്ലകളില്‍ രണ്ട് മുതല്‍ ആറു വരെ അഭിഭാഷകരെ കേസുകള്‍ നടത്താന്‍ മാസ ശമ്പളത്തിന് നിയമിക്കാനാണ് തീരുമാനം.
ഒരു അഭിഭാഷകന് 18,500 രൂപ ഓണറേറിയം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യതയുണ്ടാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ്, അവരുടെ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ്, കൂടാതെ ഇപ്പോള്‍ മറ്റ് ഇന്‍ഷ്വറന്‍സുകളും കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. കൂടിയാല്‍ ഒരു ജില്ലയില്‍ മൂന്നോ നാലോ എംഎസിടി കേസുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഇതിന്റെ പേരിലാണിപ്പോള്‍ വ്യാപക നിയമനത്തിന് നീക്കം നടത്തുന്നത്.ഉദ്യോഗസ്ഥ ഭരണ പരിഷ്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്യൂണ്‍, ഡ്രൈവര്‍ തസ്തികകള്‍ നിര്‍ത്തലാക്കി വരുന്നതിനിടെയാണ് പുതിയ തസ്തിക സൃഷ്ടിക്കാന്‍ നിയമ വകുപ്പ് തന്നെ ശ്രമിക്കുന്നത്. ഇനി മുതല്‍ പ്യൂണ്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് ദിവസ വേതനത്തിലായിരിക്കണം നിയമനം നടത്തേണ്ടതെന്ന് എഡിബിയും എജിബിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെയും സംഘടനകളുടെയും എതിര്‍പ്പിനെ അവഗണിച്ച് തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: