ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രസ്താവനക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി. അമേരിക്കയില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളാണ് ആണവനിലയത്തെ എതിര്‍ക്കുന്നതെന്ന് റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എ കഡ്കിന്‍ ആരോപിച്ചു.
റഷ്യയുടെ സാമ്പത്തിക സഹായത്തോടെയാണ് തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത്. കൂടംകുളത്ത് പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ അമേരിക്കയില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ടെന്ന് റഷ്യക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഫുക്കുഷിമ ആണവനിലയത്തില്‍ അപകടമുണ്ടായി ആറുമാസം കഴിഞ്ഞാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൂടംകുളത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൂടംകുളത്തെ സംഘടനകളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി വ്യക്തമാക്കി. കൂടംകുളത്തെ സമരങ്ങള്‍ക്ക് പിന്തുണ നല്കുന്ന മൂന്ന് സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഒരു ശാസ്ത്ര മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ആസ്ഥാനമായ സംഘടനകളാണെന്ന് വെളിപ്പെടുത്തിയത്. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: