ന്യൂദല്‍ഹി: നവംബര്‍ 26ന് മുംബൈ തീവ്രവാദ ആക്രമണത്തിനിടയ്ക്ക് അക്രമികളും പാക്കിസ്ഥാന് തീവ്രവാദികളും നടത്തിയ സംഭാഷണങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. അക്രമം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നതിന് ഈ സംഭാഷണം ശക്തമായ തെളിവാണെന്ന പ്രോസിക്യൂഷന്റെ വാദത്തെത്തുടര്ന്നാണിത്.
കൂട്ടക്കൊലക്കിടെ പിടിയിലായ ഏക പ്രതിയായ അജ്മല്‍ കസബ് വധശിക്ഷക്കെതിരെ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് കസബിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട സംഭാഷണത്തിന്റെ ടേപ്പ് കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സംഭാഷണം കോടതിയില്‍ കേള്പ്പിക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും ആവശ്യമായ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. 166പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പത്ത് ഭീകരരും പാക്കിസ്ഥാനികളും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പ് ശ്രവിച്ചാല്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ അക്രമപരമ്പരയായിരുന്നുവെന്ന് മനസ്സിലാവുമെന്നാണ് പ്രോസിക്യൂഷന് വാദം.
കസബും കൊല്ലപ്പെട്ട ഒമ്പത് പേരും പാക്കിസ്ഥാനികളുടെ നിയന്ത്രണത്തില്‍ നടത്തിയ കൂട്ടക്കൊല രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പാക്കിസ്ഥാനികളായ പത്ത് തീവ്രവാദികള്‍ 2008 നവംബര്‍ 26ന് മുംബൈയില്‍ നടത്തിയ അക്രമം പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടെയുമാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. ബന്ധപ്പെട്ട ഡയറിയും സംഭാഷണങ്ങളും കേട്ടാല്‍ ഇത് മനസ്സിലാകും.
തീവ്രവാദികള്‍ സഞ്ചരിച്ച ബോട്ടില്‍നിന്നാണ് ഡയറി ലഭിച്ചത്. ബോട്ട് നശിപ്പിച്ചതിനുശേഷം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അക്രമം നടത്തിയത്.
ഹോട്ടല്‍ താജിലും ഗേറ്റ്വേ ഓഫ് ഇന്ത്യയിലും അക്രമം നടത്തുന്നതിനിടയിലാണ് ചെറിയ ബോട്ട് കടലില്‍ മുക്കിക്കളയാത്തതിനെക്കുറിച്ച് തീവ്രവാദികള്‍ പാക്കിസ്ഥാനിലുള്ളവരോട് സംസാരിച്ചത്. ബോട്ടിന്റെ നാവികനായിരുന്ന അമര്‍സിംഗ് സോളങ്കിയെ കൊന്നതിനെക്കുറിച്ചും പാക്കിസ്ഥാനികള്‍ ചോദിച്ചതായി ടേപ്പില്‍നിന്ന് വ്യക്തമായിരുന്നു.
കസബിനെ മുജാഹിദ് എന്ന പേരിലാണ് മറ്റ് തീവ്രവാദികള്‍ക്കിടയില്‍ അറിയപ്പെട്ടതെന്നും ഡയറി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: