ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് വര്ഗീയവല്ക്കരിച്ചതായി എല്‍.കെ. അദ്വാനി.പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം വേണമെന്ന കേന്ദ്രമന്ത്രിമാരായ സല്മാന് ഖുര്ഷിദിന്റെയൂം ബേനിപ്രസാദ്വര്മയുടെയും പ്രസ്താവനകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുമുണ്ട്.
സല്മാന് ഖുര്‍ഷിദിന്റേത് ഒറ്റപ്പെട്ട വിഷയമല്ല. തീവ്രവാദികളുമായുള്ള ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന ദിഗ്വിജയ്സിംഗിന്റെ പ്രസ്താവന മറ്റൊരു ഉദാഹരണമാണ്. ഖുര്‍ഷിദിന്റേത് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനയാണ്.
ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അവസാനം തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടയച്ചു. പിന്നീട് ഖുര്‍ഷിദ് പ്രസ്തവനയില്‍ ഖേദം പ്രകടപ്പിച്ചു.
കേന്ദ്രമന്ത്രിമാരെ നിയന്ത്രിക്കണമെന്നും ഖുര്‍ഷിദിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും അദ്വാനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഖുര്‍ഷിദ് മന്ത്രിസഭയില്‍ തുടരവെ ബേനിപ്രസാദ് വര്‍മയും ഇതേ പ്രസ്താവന നടത്തി.
ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പാര്‍ട്ടി അകലം പാലിച്ചുവെങ്കിലും ഗാന്ധി കുടുംബം അത് ചെയ്തില്ല. യുവനേതാവ് അതിനെ അനുകൂലിക്കുകയാണുണ്ടായത്.
ഇത്തരം പ്രസ്താവനകള്‍ ഇലക്ഷന്ചൂടില് സംഭവിച്ചുപോകുന്നതാണെന്നാണ് പ്രിയങ്ക വദേര പറഞ്ഞത്. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയോ സല്മാന് ഖുര്ഷിദിന്റെയോ ബേനിപ്രസാദ് വര്‍മയുടെയോ പ്രസ്താവനകളോട് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: