ന്യൂദല്‍ഹി: സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ഉരുക്ക് വ്യവസായ മന്ത്രി ബേനി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ബേനി പ്രസാദിന്റേത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ബി.ജെ.പി നേതാക്കളായ ജഗത് പ്രകാശ് നഡ്ഡ, രാജീവ് പ്രതാപ് റൂഡി, ഷാനവാസ് ഹുസൈന്‍ എന്നിവരടങ്ങിയ സംഘം കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിമാര്‍ നിരന്തരം പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും ബി.ജെ.പി പരാതിപ്പെട്ടു. ഭരണഘടനയെ വെല്ലുവിളിക്കുന്ന വിധത്തില്‍ പെരുമാറുന്നത് കോണ്‍ഗ്രസിന്റെ പതിവാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഫാറൂഖാബാദില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന്റെയും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെയും സാന്നിധ്യത്തിലായിരുന്നു ബേനി പ്രസാദ് വര്‍മയുടെ വിവാദ പ്രസംഗം. “മുസ്‌ലിങ്ങള്‍ക്ക് സംവരണം വര്‍ദ്ധിപ്പിക്കും, തിരഞ്ഞെടുപ്പു കമ്മിഷന് ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ എനിക്കെതിരെ നോട്ടിസ് നല്‍കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: