ലക്നൗ: മുസ്ലീങ്ങളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഒബിസി സംവരണ പരിധി 27 ശതമാനത്തില്‍നിന്ന് ഉയര്‍ത്തണമെന്ന് യുപി മുഖ്യമന്ത്രി മായാവതി.
കേന്ദ്രം ഇത്തരത്തില്‍ സംവരണം വര്‍ധിപ്പിച്ചാല്‍ തന്റെ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും മായാവതി ഒരു റാലിയില്‍ പറഞ്ഞു. സംവരണത്തിന് ഒരു ദേശീയ നയം രൂപവല്‍ക്കരിക്കുകയും അത് രാജ്യത്താകമാനം ബാധകമാകുകയും വേണം. കോണ്‍ഗ്രസ് മുസ്ലീങ്ങളെ വെറുംവോട്ടു ബാങ്കുകളായി കരുതി അവരെ വഞ്ചിക്കുകയായിരുന്നു. അവരുടെ ക്ഷേമത്തിനായുള്ള നടപടികളൊന്നും കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ രാജ്യത്ത് അനേകം ലഹളയുണ്ടായി. അതിന്റെ ഓര്‍മകള്‍ മുസ്ലീം ജനതയുടെ മനസ്സിലുണ്ടാവും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകാലമായ 40 വര്‍ഷവും മുസ്ലീങ്ങള്‍ ഭയചകിതരായാണ് കഴിഞ്ഞതെന്ന് മായാവതി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ബിജെപിയോടുള്ള മൃദുസമീപനം മൂലമാണ് സംസ്ഥാനത്ത് ആര്‍എസ്എസ്, വിഎച്ച്പി, ഭജരംഗദള്‍ എന്നിവ ശക്തിയാര്ജിച്ചതെന്ന മായാവതി അവകാശപ്പെട്ടു. ബിഎസ്പി ലോക്സഭയിലും നിയമസഭയിലും ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ മറ്റു പാര്‍ട്ടികള്‍ അവരെ തഴയുകയായിരുന്നെന്നും മായാവതി പറഞ്ഞു. തന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. ഭീകരരുമായുള്ള മുസ്ലീങ്ങളുടെ ബന്ധത്തെ അപലപിച്ച മായാവതി ഭീകരര്‍ക്ക് ഒരു മതവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരെ അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കാനുള്ള സംവിധാനമൊരുക്കാനും തക്ക സമയത്ത് അവ സംസ്ഥാനങ്ങളുമായി പങ്കുവെക്കാനും കേന്ദ്ര സര്‍ക്കാരിനോട് മായാവതി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ മുസ്ലീം ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ടുകള്‍ സമയത്തിന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: