ബംഗളൂരു: അനധികൃത ഖാനനത്തില്‍ ആരോപണവിധേയരായ എസ്.എം.കൃഷ്ണ, എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ക്കെതിരായ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് ബി.വി.പിന്തോയാണ് വാദം കേട്ടത്. വ്യവസായിയായ ടി.ജെ. എബ്രഹാം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ലോകായുക്ത കേസ് എടുത്തത്.
എബ്രഹാമിന്റെ പരാതിയ്ക്കെതിരെ വദേസകാര്യ മന്ത്രി കൂടിയായ കൃഷ്ണ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജനുവരി അഞ്ച് വരെ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണത്തിന്റെ പേരില്‍ കുമാരസ്വാമിയെ അറസ്റ്റുചെയ്യുകയോ ഇവരുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും ജസറ്റിസ് ബി.വി.പിന്തോ ഉത്തരവിട്ടു. ജനുവരി ആറിനാണ് ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത്.
യു.യു.ലളിത് ആണ് കൃഷ്ണയ്ക്കുവേണ്ടി കൊടതിയില്‍ ഹാജരായത്. അനധികൃത ഖാനനം നടത്തിയെന്നതിന് കൃഷ്ണയ്ക്കെതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ലളിത് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഖാനനത്തിന് അനുമതി നല്‍കിയെന്നതാണ് എസ്.എം.കൃഷ്ണയ്ക്കെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: