Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമാ മന്ത്രിയെ കൂക്കിവിളിച്ചു; അടുത്ത വര്‍ഷം കാണിച്ചുതരാമെന്ന്‌ മന്ത്രിയുടെ വെല്ലുവിളി

Janmabhumi Online by Janmabhumi Online
Dec 16, 2011, 10:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള സമാപന ചടങ്ങില്‍ സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‌ പ്രതിനിധികളുടെ കൂവല്‍. കൂക്കിവിളിച്ചവരോട്‌ രോഷത്തോടെ പ്രതികരിച്ച മന്ത്രി അടുത്തതവണ കാണിച്ചു തരാമെന്ന വെല്ലുവിളിയും നടത്തി. ചലച്ചിത്രമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മേളയുടെ സമാപനച്ചടങ്ങിലെ കൂവല്‍. കൂവാന്‍ വേണ്ടി മാത്രം ചലച്ചിത്രമേളയ്‌ക്കു വരുന്നവര്‍ക്ക്‌ അടുത്ത ചലച്ചിത്രമേളയില്‍ പുറത്തായിരിക്കും സ്ഥാനമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്‌.

സമാപന ചടങ്ങില്‍ മന്ത്രി ഗണേഷ്കുമാര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ്‌ പ്രതിനിധികള്‍ പ്രതിഷേധിച്ചത്‌. മന്ത്രിക്ക്‌ സ്വാഗതം പറഞ്ഞപ്പോഴും സദസ്സില്‍ നിന്ന്‌ ചില അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. നിങ്ങളെ കൂവാന്‍ വിട്ടവരെ തനിക്കറിയാമെന്ന്‌ പറഞ്ഞ്‌ പ്രസംഗം തുടങ്ങിയ മന്ത്രി പിന്നെ അതിരൂക്ഷമായാണ്‌ പ്രതികരിച്ചത്‌. രാഷ്‌ട്രീയക്കാരനായ തനിക്ക്‌ കൂക്കുവിളികളും കയ്യടികളും ലഭിച്ചിട്ടുണ്ട്‌. അതില്‍ കാര്യമില്ല. കൂവേണ്ടവര്‍ക്ക്‌ അതു ചെയ്യാം. പരിപാടി അലങ്കോലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്തവരാണ്‌ ബഹളം വെക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഏഴ്‌ ദിവസവും അവരതിന്‌ ശ്രമിച്ചു. അടുത്ത മേളയില്‍ ഇവരുണ്ടാവില്ല. ഇക്കൊല്ലം സിനിമ കണ്ടവര്‍ക്കാണ്‌ അടുത്ത തവണ പാസ്‌ കൊടുക്കുക. കൂടുതല്‍ സിനിമ കണ്ടവര്‍ക്കു മാത്രമേ പാസ്‌ നല്‍കുകയുള്ളു. 6000 സീറ്റേ ഉള്ളുവെങ്കില്‍ പാസും അത്രമാത്രമേ നല്‍കൂ. മാന്യമായ പ്രതിഷേധം നല്ലതാണ.്‌ എന്നാല്‍ പ്രതിനിധികള്‍ കൂകി വിളിക്കുന്നത്‌ നാണക്കേടാണ്‌. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളിവിടെയുണ്ട്‌. ഇതെല്ലാം അവരും കാണുകയാണ്‌.

ചലച്ചിത്രമേളയെ പ്രതിഷേധിക്കാനുള്ള വേദിയാക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അതു മാന്യമായിട്ടായിരിക്കണം. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള പ്രതിഷേധം ഇവിടെയുണ്ടായി. വളരെ മാന്യമായ പ്രതിഷേധമായിരുന്നു അത്‌. അതിനെ അഭിനന്ദിക്കുന്നു.

നമ്മുടെ സംസ്കാരം പ്രകടിപ്പിക്കേണ്ടത്‌ കൂവി വിളിച്ചല്ല. കഴിഞ്ഞ 26 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ നില്‍ക്കുന്നു. സിനിമയെക്കുറിച്ച്‌ ആരും ഒന്നും എന്നെ പഠിപ്പിക്കേണ്ടതില്ല.

ചലച്ചിത്രഅക്കാദമിയില്‍ പഴയകാല സംഭവങ്ങളൊന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്നു മന്ത്രി ഗണേശ്‌ പറഞ്ഞു. പല മോശം കാര്യങ്ങളും ചലച്ചിത്രഅക്കാദമിയില്‍ ഉണ്ടായിട്ടുണ്ട്‌. മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരങ്ങള്‍ ഏതു സിനിമയ്‌ക്കാണെന്ന്‌ നേരത്തെ തന്നെ ചോര്‍ത്തിക്കൊടുക്കുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. ചലച്ചിത്ര അക്കാദമിയെ ആകെ ഉടച്ചു വാര്‍ക്കും. മേളയില്‍ സ്ത്രീകളെ അപമാനിച്ചത്‌ ശരിയല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വസ്ത്രം നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

മേള കഴിഞ്ഞാല്‍ പ്രിയദര്‍ശന്‍ രാജിവെക്കുമെന്ന പ്രചാരണം നടക്കുന്നുണ്ട്‌. ആ വെള്ളം വാങ്ങിവെച്ചാല്‍ മതി. അഞ്ച്‌ വര്‍ഷവും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത്‌ പ്രിയദര്‍ശന്‍ തുടരും. അക്കാദമി പ്രവര്‍ത്തനം സുതാര്യമായിരിക്കും.

ഇന്ത്യന്‍ സിനിമയില്‍ മലയാളിയുടെ സാന്നിധ്യം അറിയിച്ച സംവിധായകനാണ്‌ പ്രിയദര്‍ശന്‍. പ്രിയനെ അവഹേളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. മേളയില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അതു തിരുത്തും. അടുത്തവര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ചലച്ചിത്രമേള നടത്തും.

അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തന്നെ ആരംഭിക്കും. താന്‍ തന്നെ അതിനു നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൂകിവിളിച്ചവരും കയ്യടിച്ചവരും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

India

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

India

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

India

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

India

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് , ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ് ; നമുക്ക് ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് : ഷഹീദ് അഫ്രീദി

ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies