ന്യൂദല്‍ഹി: സ്വകാര്യമേഖലയിലെ അഴിമതിയും ഒരു ക്രിമിനല്‍ കുറ്റമാക്കുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. സിബിഐയുടെയും സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോകളുടെയും യോഗത്തിലാണ് അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ മാര്‍ഗരേഖയനുസരിച്ച് ഇത്തരമൊരു നിയമം ഉണ്ടാക്കാന്‍ ഇത് ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലയിലെ കൈക്കൂലി അവസാനിപ്പിക്കുന്നതെങ്ങനെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പൊതു അധികാരികളുടെ വിവേചനാധികാരത്തെ നിയന്ത്രിക്കുവാനും സര്‍ക്കാര്‍ കരാറുകള്‍ നല്കുന്നതിലുള്ള അഴിമതികള്‍ കണ്ടെത്താനുമായി പുതിയ നിയമങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം നിയമങ്ങളുണ്ടാക്കിയാലും അഴിമതി കുറക്കാമെന്നല്ലാതെ അത് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയില്ലെന്നതാണ് വസ്തുതയെന്നും പൊതു അധികാരികളുടെ പ്രവര്‍ത്തനത്തിനിടയില്‍ അഴിമതിയുണ്ടാകാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ക്കെതിരെ സമഗ്രമായ അന്വേഷണവും ശിക്ഷയും ഉണ്ടാകാന്‍ അഴിമതി ഒരു പരിധിവരെ തടയാനാവുെമേന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സിബിഐയില്‍നിന്ന് ഉയര്‍ന്ന ആത്മാര്‍ത്ഥതയും മറ്റ് ബാഹ്യമായ ഇടപെടലുകള്‍ വകവെക്കാത്ത കാര്യക്ഷമതയുമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകള്‍ക്ക് നല്കുന്ന പാകത കുറഞ്ഞ പരസ്യപ്പെടുത്തലുകള്‍ നീതിന്യായത്തെത്തന്നെ ബാധിച്ചേക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: