Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിലയ്‌ക്കാത്ത പകല്‍ക്കൊള്ള

Janmabhumi Online by Janmabhumi Online
Sep 16, 2011, 10:08 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന്റെ വില 3.14 രൂപ വര്‍ധിപ്പിച്ച്‌ കേരളത്തില്‍ പെട്രോള്‍ വില എഴുപത്‌ രൂപയോടടുത്തിരിക്കുകയാണ്‌. കഴിഞ്ഞ നാലു മാസത്തിനിടെ രണ്ടാംതവണ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ച ഇന്ധനവില മധ്യവര്‍ഗ സമൂഹത്തിന്‌ കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്‌. തുടരെതുടരെയുള്ള ഈ ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷുഭിതരാണ്‌. രൂപയുടെ മൂല്യം കുറഞ്ഞതും ഇറക്കുമതി തീരുവ വര്‍ധിച്ചതുമാണ്‌ എണ്ണക്കമ്പനികള്‍ ന്യായീകരണമായി പറയുന്നത്‌. പക്ഷെ ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ്‌ ഓയിലില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്‌. മറ്റൊരു വസ്തുത അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില താഴുകയാണ്‌ ചെയ്തത്‌ എന്നതാണ്‌. 2010 ജൂണിലാണ്‌ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക്‌ വിലനിര്‍ണയാധികാരം നല്‍കിയത്‌. അതിനുശേഷം കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ഏഴുതവണയാണ്‌ കൂട്ടിയത്‌. കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വിറ്റതിനാല്‍ തങ്ങള്‍ക്കേറ്റ നഷ്ടം 2450 കോടി രൂപയാണ്‌ എന്നാണ്‌ എണ്ണക്കമ്പനികളുടെ അവകാശവാദം. കേരളത്തിന്‌ ഇത്‌ ഇരട്ട തിരിച്ചടി ആക്കുന്നത്‌ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയാണ്‌. കുഴികള്‍ തരണം ചെയ്യാനും വാഹനം കാത്തുകിടക്കുമ്പോഴും പെട്രോള്‍ അനാവശ്യമായി ചെലവാകുന്നു. ഉപരിവര്‍ഗം ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കുമാണ്‌ ഇത്‌ കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്‌.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി നല്‍കുന്നതുമൂലം ഭാരിച്ച നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നും ഈ നയം തുടരാനാവില്ലെന്നുമാണ്‌ എണ്ണക്കമ്പനികളുടെ നിലപാട്‌. ഇതുമൂലം മാത്രം ഇവരുടെ നഷ്ടം പ്രതിദിനം 263 കോടി രൂപയാണെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. വില കൂട്ടിയില്ലെങ്കില്‍ നഷ്ടം 2850 കോടി രൂപയാകുമത്രേ. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിയന്ത്രണമില്ലാതെ ധൂര്‍ത്തടിച്ച്‌ അധികഭാരം പൊതുജനങ്ങളുടെ മേല്‍ ചുമത്തുന്നത്‌ തടയാനോ നിയന്ത്രിക്കാനോ ഉള്ള ഒരു നീക്കവും യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. പെട്രോള്‍ കമ്പനികള്‍ ഈ വിധം കണക്കുകള്‍ പെരുപ്പിച്ച്‌ പെട്രോള്‍ വില അടിക്കടി വര്‍ധിപ്പിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത്‌ പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വന്‍ലാഭം കൊയ്തതായാണ്‌ അറിയുന്നത്‌. രാജ്യം പൊതുവെ വിലവര്‍ധന നേരിടുന്നുണ്ട്‌. അത്‌ തിരസ്കരിച്ചാണ്‌ ഇപ്പോള്‍ പെട്രോള്‍ വില കൂട്ടിയിരിക്കുന്നത്‌. ഇതിെ‍ന്‍റ പ്രതിഫലനം മറ്റ്‌ രംഗങ്ങളിലും ഉളവാകുമ്പോള്‍ സാധാരണ ജനങ്ങളുടെ നട്ടെല്ല്‌ ഒടിയുന്നത്‌ ഭരണാധികാരികള്‍ അവഗണിക്കുന്നു.

‘ആം ആദ്മി’ എന്ന മുദ്രാവാക്യം എത്ര അര്‍ത്ഥശൂന്യമാണെന്നാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ ഭരണത്തില്‍ ആം ആദ്മി തിരിച്ചറിയുന്നത്‌. ഈ ദുരിതം ഏറ്റവും കഠിനമാകുന്നത്‌ ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. പെട്രോള്‍ വിലവര്‍ധന ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഇത്‌ ജനങ്ങള്‍ക്ക്‌ താങ്ങാനാകില്ലെന്നും ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷമായ ബിജെപി കേരളത്തില്‍ പ്രതിഷേധിക്കുകയാണ്‌. എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കിയ വിലനിയന്ത്രണാവകാശം പുനഃപരിശോധിക്കണം എന്ന ആവശ്യം ഓരോ വിലവര്‍ധനക്ക്‌ ശേഷവും ഉയരാറുണ്ട്‌. പക്ഷെ കേന്ദ്രം ഈ ആവശ്യത്തെ അവഗണിച്ചാണ്‌ എണ്ണക്കമ്പനികളുടെ പൊള്ളവാദം അംഗീകരിച്ച്‌ അവരെ കയറൂരി വിട്ടിരിക്കുന്നത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

Kerala

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

India

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

World

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരി;പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

വിശ്വസംവാദകേന്ദ്രം കെ.കുഞ്ഞിക്കണ്ണനെ ആദരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies