Categories: India

കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ ചര്‍ച്ച തുടങ്ങി

Published by

മുംബൈ: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ സര്‍ക്കാരും കൊള്ളക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇരുപത്തൊന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ചരക്ക് കപ്പലില്‍ ഒരു മലയാ‍ളി ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ തളിക്കുളം എരണേഴത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുമ്നന്റെ മകന്‍ രോഹിത് (25) കപ്പലിലുള്ള മലയാളി.

ഒമാനിലെ സലാലെ തുറമുഖത്ത് നിന്നും മെത്തനോളുമായി പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്റെ എം.വി ഫെയര്‍കെം ബോഗി എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് കപ്പല്‍. കൊള്ളക്കാര്‍ കപ്പലുമായി സൊമാലിയയിലേക്ക് പോവുകയായിരുന്നു.

ഒമാന്‍ തുറമുഖ അധിക്യതരാണ് കപ്പല്‍ റാഞ്ചിയ വിവരം ഇന്ത്യന്‍ നാവികസേനയെ അറിയിച്ചത്. കഴിഞ്ഞമാസത്തിലാണു രോഹിത് ഈ കപ്പലില്‍ ജോലിക്ക് കയറിയത്. ഇതിനും മുന്‍പു മറ്റൊരു കപ്പലിലായിരുന്നു ജോലി ചെയ്തത്. യാത്രയ്‌ക്കു സൊമാലിയന്‍ കൊള്ളക്കാരുടെ ഭീഷണി നേരിടേണ്ടി വരുമെന്ന ആശങ്ക കഴിഞ്ഞ മൂന്നിനും 14നും ഇന്റര്‍നെറ്റ് വഴി രോഹിത് ബന്ധുക്കളെ അറിയിച്ചിരുന്നു.

പിടികൂടിയവരില്‍ അമ്പതോളം പേരെ വിട്ടയച്ചതായും സൂചനയുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by