തൃശൂര്‍ : കനിവോടെ പെയ്തിറങ്ങിയ കര്‍ക്കടകത്തില്‍ താണിക്കുടം പുഴ കരകവിഞ്ഞൊഴുകി. പുഴയൊഴുകിയെത്തി താണിക്കുടത്തമ്മ ആറാടി. നിലയ്‌ക്കാതെ പെയ്ത മഴയില്‍ ഇന്നു രാവിലെ ആറരയോടെയാണ് പുഴ കരകവിഞ്ഞൊഴുകി ശ്രീകോവിലിലേക്ക് കടന്ന് ഭഗവതിയെ മൂടിയൊഴുകിയത്. ശീവേലി സമയത്തായിരുന്നു ആറാട്ടും. താണിക്കുടം പുഴ നിറഞ്ഞൊഴു കന്നതെപ്പോഴാണോ അപ്പോഴാണ് താണിക്കുടത്ത മ്മയുടെ ആറാട്ടെന്നാണ് വിശ്വാസം. പുഴയൊഴുകി ശ്രീകോവിലില്‍ കടന്നുവെന്ന വാര്‍ത്ത പരന്നതോടെ ക്ഷേത്രത്തിലേക്ക് ആറാട്ടു മുങ്ങാന്‍ ഭക്തരുടെ പ്രവാഹമായിരുന്നു. മഴയൊഴിയാതെ നിന്നതും, വെള്ളം വഴി മാറാതിരുന്നതും ആറാട്ടില്‍ നിരവധിയാളുകള്‍ക്ക് പങ്കെടുക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക