Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോകുല കേരളം

ജി സന്തോഷ് by ജി സന്തോഷ്
Aug 26, 2024, 07:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആയിരക്കണക്കിന് കണ്ണന്മാര്‍ ആനന്ദനൃത്തമാടുന്ന വിസ്മയകരമായ കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. നാട് വൃന്ദാവനമാകുന്ന സുദിനം, ശ്രീകൃണ്ണജയന്തി. ജന്മാഷ്ടമി ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ ദിനമായിട്ടാണ് ശ്രീകൃഷ്ണജയന്തി കൊണ്ടാടപ്പെടുന്നത്. കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തി പ്രഭാവമാണ് ശ്രീകൃഷ്ണന്റേത്. പൂജാമുറിയില്‍ മാത്രം ഇരിക്കേണ്ടയാളല്ല പ്രായഭേദമെന്യേ എല്ലാവര്‍ക്കും കൂടെ കൂട്ടാവുന്ന ആളാണ് ശ്രീകൃഷ്ണന്‍. കാരാഗൃഹത്തില്‍ ജനിച്ച് വേടന്റെ അമ്പിനാല്‍ ജീവിതയാത്ര അവസാനിക്കുന്നതുവരെ കര്‍മ്മനിരതനായ കണ്ണന്‍. എല്ലാ പ്രതിസന്ധങ്ങളെയും വെല്ലുവിളികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിട്ടു. കരയാനുളളതല്ല ജീവിതം ജീവിച്ചുതീര്‍ക്കാനുളളതാണെന്ന് കൃഷ്ണജന്മം നമ്മെ പഠിപ്പിക്കുന്നു.

ആലസ്യം, ഭീരുത്വം ഇവ രണ്ടും കണ്ണന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ആനന്ദവും ഉത്സാഹവും സദാ കണ്ണനില്‍ കാണാമായിരുന്നു. എന്തുകൊണ്ടും ശ്രീകൃഷ്ണന്റെ ജീവിതം ഇന്നത്തെ കുട്ടികള്‍ മാതൃകയാക്കേണ്ടതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രീകൃഷ്ണനെ അടുത്തറിഞ്ഞാന്‍ മതി. അതുകൊണ്ട് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണനാകണം. കുട്ടികളെ കണ്ണന്മാരാക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ഇന്നത്തെ മാതാപിതാക്കള്‍.

കണ്ണന്‍ കഴിഞ്ഞ ഇടങ്ങളെല്ലാം സന്തോഷവും സമൃദ്ധിയും സ്‌നേഹവും നിറഞ്ഞയിടങ്ങള്‍ ആയിരുന്നു. മണ്ണിനോടൊപ്പം മരങ്ങളോടൊപ്പം ഗോക്കളോടൊപ്പം കണ്ണനുണ്ടായിരുന്നു. മണ്ണുവാരിത്തിന്ന കണ്ണന്‍ എന്നത് പ്രസിദ്ധമാണല്ലോ. മണ്ണിനെയും മരങ്ങളെയും അവഗണിച്ച്, വെട്ടിപ്പിടിക്കാനുളള ത്വരയില്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ പ്രകൃതിയുടെ തിരിച്ചടിയും നാം അനുഭവിക്കുന്നു. ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം തന്നെ ”പുണ്യമീ മണ്ണ,് പവിത്രമീ ജന്മം” എന്നാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത വിളിച്ചോതുന്നതാണ് ഈ സന്ദേശം എന്നു പ്രത്യേകം പറയേണ്ടല്ലോ. ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ ഉടനീളം പരിസ്ഥിതി സ്‌നേഹം കാണാം. മലിനമാകാത്ത ജലം, ജീവനുളള മണ്ണ്, മാലിന്യമില്ലാത്ത പൊതുസ്ഥലം എന്നിവ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. മണ്ണിനെ മലിനമാക്കാതെ നിലനിറുത്തേണ്ടത് മാനവ ധര്‍മ്മമാണ്. നമ്മുടെ നിലനില്പുതന്നെ മണ്ണിനെ ആശ്രയിച്ചാണ്. മണ്ണാണ് ജീവന്‍. ഇന്നത്തെ ബാല്യം മണ്ണില്‍ നിന്നും അകലുന്നു. അല്ലെങ്കില്‍ അവരെ അകറ്റുന്നു. അതിനാല്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണ്.

പരിസ്ഥിതിവാദിയും രാഷ്‌ട്ര വാദിയുമായിരുന്നു ശ്രീകൃഷ്ണന്‍. കേരളത്തില്‍ പാരമ്പര്യത്തെയും പൂര്‍വ്വീകരെയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഭഗവദ്ഗീതയും രാമായണവും പാഠ്യവിഷയമാക്കണം എന്നു പറയുമ്പോള്‍ കപട മതേതരത്വത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന നാടായി കേരളം മാറുന്നു. സന്ധ്യാസമയത്തെ നാമജപം പോലും അപരിഷ്‌കൃതമായി ചിത്രീകരിക്കപ്പെടുന്നു.

ദേശസ്‌നേഹത്തിന്റെ അഭാവംകൊണ്ട് ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വരുടെ എണ്ണത്തിലും കേരളം ദേശീയതലത്തില്‍ മുന്നിലാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പിന്‍തലമുറക്കാര്‍ ആണെന്നുളള തിരിച്ചറിവ് ഇന്നത്തെ കേരളീയ സമൂഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുളള അവസരമായി ഈ ശ്രീകൃഷ്ണജയന്തിയെ കാണണം. ദേശീയമായതിനെ വര്‍ഗീയമെന്നു വിശേഷിപ്പിക്കാന്‍ ഇവിടെ പലരും മടി
കാണിക്കാറില്ല. വര്‍ഗീയതയെന്ന പദം ദേശീയതക്കെതിരെ പ്രയോഗിക്കുന്ന ആയുധമായി പലരും കേരളത്തില്‍ എടുത്തുപയോഗിക്കുന്നുമുണ്ട്.

വളര്‍ന്നുവരുന്ന തലമുറ പാരമ്പര്യവും, ദേശീയതയും അറിഞ്ഞു വളരേണ്ടതുണ്ട്. ഇതിനായി ബാലഗോകുലം ശ്രീകൃഷ്ണനെ മാതൃകാപുരുഷനായി കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. സാംസ്‌ക്കാരിക കേരളത്തിന് മഹത്തായ സംഭാവനകള്‍ നല്കുന്ന ബാലഗോകുലം എല്ലാ സ്ഥലങ്ങളിലും രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ശോഭായാത്ര നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഗോകുലങ്ങള്‍, എല്ലാ കുട്ടികളും ഗോകുലാഗംങ്ങള്‍. എല്ലാ സ്ഥലങ്ങളും ഗോകുല ഗ്രാമങ്ങളായി മാറണം. വഴിമാറി സഞ്ചരിക്കുന്ന ഇന്നത്തെ കാലത്ത് വഴിയറിയാതെ നമ്മുടെ കുട്ടികള്‍ അലയരുത്. ചില വീണ്ടെടുപ്പുകള്‍ ഉണ്ടാകണം. നന്മയുടെ, ധര്‍മ്മബോധത്തിന്റെ ദേശീയതയുടെ കാവലാളുകളായി വരും തലമുറ വളര്‍ന്നുവരണം. ഭാവിയെ കുറിച്ചു ആശങ്കവേണ്ട. ശ്രീകൃഷ്ണന്‍ എന്ന ആദര്‍ശത്തെ മുന്‍നിര്‍ത്തി സാംസ്‌ക്കാരിക വികാസവും വളര്‍ച്ചയും വ്യക്തികളില്‍ നടക്കണം. ശ്രേഷ്ഠമായ ജീവിത്തില്‍ കൂടി നരനില്‍ നിന്നും നാരായണനിലേയ്‌ക്കുളള ഉയര്‍ച്ച നമ്മുക്ക് ദര്‍ശിക്കാം. ”പുണ്യമീ മണ്ണ്, പവിത്രമീ ജന്മം” ന്ന സന്ദേശം സ്വജീവിതത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. ഐക്യമനോഭാവവും സ്‌നേഹവും അതിലുപരി ആത്മാഭിമാനവും നമ്മിലുണരട്ടെ. ഹരേകൃഷ്ണ മന്ത്രം ചൊല്ലി തെരുവീഥികളെ ശ്രീകൃഷ്ണാനുഭൂതിയില്‍ ലയിപ്പിക്കുവാന്‍, ഭക്തിയും ശ്രദ്ധയും ഉണരുവാന്‍ ഓരോ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും വഴിയൊരുക്കട്ടെ.

(ബാലഗോകുലം ദക്ഷിണമേഖലാ ഉപാധ്യക്ഷനാണ് ലേഖകന്‍)

Tags: balagokulamsreekrishna jayanthiJanmashtami
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു
Kerala

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

ജി സതീഷ് കുമാര്‍ (ചെയര്‍മാന്‍), കെ.പി ബാബുരാജന്‍ (ജനറല്‍ സെക്രട്ടറി)
Kerala

വായന നശിക്കുമ്പോള്‍ മാനവികത ഇല്ലാതാവുന്നു: ആര്‍. പ്രസന്നകുമാര്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ബാലഗോകുലം ദക്ഷിണ കേരള ഭഗിനി ബാലിമത്ര ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ശിബിരാര്‍ത്ഥികള്‍ യോഗ ചെയ്യുന്നു
Kerala

ഭാരതം ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടം: ആര്‍. പ്രസന്നകുമാര്‍

ഭഗിനി ശില്‍പശാല പുതിയകാവ് അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ സന്ദേശവാഹകരായി കുട്ടികള്‍ വളര്‍ന്നുവരണം: ചരണാമൃതപ്രാണ

Kerala

ഭഗിനി- ബാലമിത്ര ശില്‍പശാലയ്‌ക്ക് തുടക്കം; യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ദിശാബോധം നല്‍കുന്ന പരിപാടികള്‍ക്ക് ഊന്നല്‍

പുതിയ വാര്‍ത്തകള്‍

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

കേരളത്തിൽ 2 റെയിൽ പാതകള്‍ കൂടി, ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പിന്തുണ തേടി- മന്ത്രി

പുനരുപയോഗ ഊര്‍ജത്തിന് പുതിയ ചട്ടങ്ങള്‍: കരട് പ്രസിദ്ധീകരിച്ചു; പീക്ക് സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക്

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജെയ്-മ്യുങ് :  ഫാക്ടറിയിൽ തൊഴിലാളിയിൽ നിന്നും പരമോന്നത നേതാവിലേക്ക്

ചാരവൃത്തി: ജ്യോതി മൽഹോത്രയ്‌ക്ക് പിന്നാലെ പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ; ജസ്ബീർ സിങിന് പാകിസ്ഥാനുമായി അടുത്ത ബന്ധം

മാര്‍ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ സംന്യാസിമാര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍

ധര്‍മ സന്ദേശ യാത്ര; സംന്യാസിമാര്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

മന്ത്രി ബാലഗോപാല്‍ നിര്‍മലാ സീതാരാമനെ കണ്ടു; ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന്

തിരുവനന്തപുരം കണ്ണമ്മൂലയില്‍ യുഡിഎസ് അക്കാദമിയുടെ ഉദ്ഘാടനം ഉദയ് സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉദയചന്ദ്രികാ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍മാരായ തുളസി നായര്‍, വിഘ്‌നേഷ് നായര്‍, മാനേജിങ് ഡയറക്ടര്‍ എസ്.രാജശേഖരന്‍ നായര്‍ സമീപം

ഉദയസമുദ്ര ഗ്രൂപ്പിന്റെ പുതിയ സംരംഭമായ യുഡിഎസ് അക്കാദമി ഉദ്ഘാടനം ചെയ്തു

സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി; ഹെഡ് മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയില്ല, നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies