Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭീഷ്ടവരദായിനിയായ അമ്മ

പ്രൊഫ. ടി.പി.ശങ്കരന്‍കുട്ടി നായര്‍ by പ്രൊഫ. ടി.പി.ശങ്കരന്‍കുട്ടി നായര്‍
Feb 24, 2024, 08:16 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

‘സര്‍വമംഗളമംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യത്രൃംബകേ ഗൗരി
നാരായണി നമോസ്തുതേ!’

ഇന്നാണ് ചോറ്റാനിക്കര മകം. നാളെ ആറ്റുകാല്‍ പൊങ്കാല. രണ്ടും കേരളീയര്‍ക്ക് സവിശേഷ പ്രാധാന്യമുള്ള ദിനങ്ങളാണ്. ആറ്റുകാല്‍ പൊങ്കാല പലപ്രാവശ്യം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടി; ലോകത്തെ ഏറ്റവും വലിയ സ്ത്രീസംഗമമെന്ന നിലയില്‍. ഇരുപതിലധികം തവണ പൊങ്കാല സമര്‍പ്പിച്ച വിദേശിയായ ഡോ. ഡയനാ ജെനറ്റ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കേരളത്തില്‍ വരാന്‍ പറ്റാത്തപക്ഷം സ്വന്തം വീട്ടില്‍തന്നെ പൊങ്കാലയിട്ടിരുന്നത്. ഒടുവില്‍ പൊങ്കാല ഒരു പഠനവിഷയവുമായി. അതില്‍ ഡോക്ടര്‍ ബിരുദം നേടി. ഈ പ്രബന്ധം സര്‍ക്കാര്‍വക പൈതൃകപഠനകേന്ദ്രം (തൃപ്പുണിത്തുറ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും വലിയ സംഗമം ഉണ്ടാകാന്‍ കാരണം ഓരോ സ്ത്രീയുടേയും അനുഭവങ്ങള്‍ തന്നെ. അനുഭവം ഗുരുവാണ്.

പഞ്ചാബ് സിംഹമെന്നറിയപ്പെടുന്ന രാജാ രഞ്ജിത്ത് സിംഗിന്റെ (1780-1839) മന്ത്രിയും ഉപദേശകനും ജ്യോത്സ്യനുമായി ഒരു മലയാളി ഉണ്ടായിരുന്നു. ശങ്കര്‍നാഥ് ജ്യോത്സ്യര്‍ (1790-1858) എന്ന ജ്യോതിഷരത്‌നം കണ്ണൂര്‍ കരിവെള്ളൂരിലെ ദേവീഭക്തനായിരുന്നു. പിന്നെ കാഞ്ചിയിലെ കാമാക്ഷിദേവിയുടെ ഭക്തനും. സ്വാതിതിരുനാള്‍ (1829-1846) മഹാരാജാവ് അദ്ദേഹത്തെ തന്റെ രാജ്യസദസ്സിലേക്ക് ക്ഷണിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ തിരുവനന്തപുരത്തും ആസ്ഥാനവിദ്വാനായിരുന്നു. തിരുവിതാംകൂര്‍ അപ്പീല്‍ കോടതിയുടെ ഒന്നാം ജഡ്ജിയുമായിരുന്നു. അദ്ദേഹം അവസാനകാലത്ത് തന്റെ മാതാവിനോടൊപ്പം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപമാണ് താമസിച്ചിരുന്നത്. മാത്രമല്ല ആറ്റുകാല്‍ ചെറുകര വീട്ടിലെ ലക്ഷ്മി അമ്മയെ ശങ്കര്‍നാഥ് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവാഹത്തില്‍ ഉണ്ടായ പുത്രനായിരുന്നു മുന്‍സിഫായ ആറ്റുകാല്‍ ശങ്കരപിള്ള (1836-1891). ഇദ്ദേഹം അച്ഛന്‍ തുടങ്ങിവച്ച ദേവീഭാഗവതം പരിഭാഷ പൂര്‍ത്തിയാക്കിയതായും ഉള്ളൂര്‍ മഹാകവി തന്റെ സാഹിത്യചരിത്രത്തില്‍ പറയുന്നു.

ഒരേസമയം കാഞ്ചികാമാക്ഷി അമ്മനേയും ആറ്റുകാലമ്മയേയും കരിവള്ളൂര്‍ ഭഗവതിയേയും ഭക്തിയോടെ കണ്ട ശങ്കര്‍നാഥ് ജ്യോത്സ്യര്‍ കാശിയിലെ തപസ്സിനുശേഷമാണ് ഒരു ജ്യോത്സ്യനായിത്തീര്‍ന്നത്. കാമാക്ഷി അമ്മന്റെ തനിസ്വരൂപമായിട്ടായിരുന്നു ശങ്കര്‍നാഥ് ആറ്റുകാലമ്മയെ കണ്ടത്. മധുരയിലെ അമ്മന്‍, കൊടുങ്ങല്ലൂരമ്മ, ചോറ്റാനിക്കര ദേവി, മലയാലപ്പുഴ ഭഗവതി, ചേര്‍ത്തല കാര്‍ത്ത്യായിനി, കുമാരനല്ലൂര്‍ ഭഗവതി എന്നീ ദേവതമാരും ആറ്റുകാലമ്മയുടേയും, മധുരയമ്മന്റേയും പ്രതിബിംബങ്ങള്‍ തന്നെയെന്നാണ് പരക്കേയുള്ള വിശ്വാസം.

ഇത്തരം സങ്കല്പത്തിനും വിശ്വാസത്തിനുമുള്ള തെളിവുകളാണ് പ്രാചീന ചെന്തമിഴ് കൃതിയായ ചിലപ്പതികാരത്തിലുള്ളത്. ചിലമ്പു മോഷ്ടിച്ച് വിറ്റതുമായി ബന്ധപ്പെട്ട കണ്ണകിയുടെ പ്രതിരൂപമാണ് കലിയുഗവരദായിനിയായ ആറ്റുകാലമ്മ. ചിലപ്പതികാരം തമിഴ്‌സാഹിത്യ കൃതിയാണ് എങ്കിലും അതിന്റെ ഉള്ളടക്കം വായിച്ചാല്‍ അതിലെ പരാമര്‍ശങ്ങളെല്ലാം തന്നെ കേരളത്തില്‍ നടന്നതായിട്ടാണ് കാണുന്നത്. ഇതുമൂലം കണ്ണകിയുടെ യാത്രയും അവസാനം കൊടുങ്ങല്ലൂരമ്മയായ രൂപം പ്രാപിക്കുന്നതും യാത്രയില്‍ കണ്ടതും കേട്ടതും പരാമര്‍ശവിഷയമായിരിക്കുന്ന കാര്യങ്ങളും പക്ഷിലതാദികളുമെല്ലാം തന്നെ തനികേരളീയമാണ്.

ചിലപ്പതികാരം രചിച്ച ഇളങ്കോ അടികള്‍ വാസ്തവത്തില്‍ അനുജനുവേണ്ടി കൊടുങ്ങല്ലൂര്‍ രാജസിംഹാസനം ഒഴിഞ്ഞു കൊടുത്തതാണ്. തനിക്ക് എഴുതി രസിക്കാം. ഭരിക്കാം. അനുജന് എഴുതിരസിക്കാന്‍ പറ്റില്ല. അതുംകണ്ട് ഭരണ ചുമതല അനുജന് നല്‍കാന്‍വേണ്ടി സ്ഥാന ത്യാഗം ചെയ്തയാളായിരുന്നു ഇളങ്കോഅടികള്‍. ഇങ്ങനെയൊരു ത്യാഗം ചെയ്തതുമൂലം അനുജന്‍ ചേര രാജ്യത്തിന്റെ തലസ്ഥാനമായ തിരുവഞ്ചിക്കുളത്ത് രാജാവായി ചേരന്‍ ചെക്കുട്ടവന്‍ എന്ന പേരില്‍. ആദ്യകാല ചേരരാജാക്കന്മാരില്‍ (ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനു മിടയില്‍) ഏറ്റവും പ്രമുഖനും പ്രശസ്തനും പ്രബലനുമായിരുന്നു ചേരന്‍ ചെങ്കുട്ടുവന്‍. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉല്‍ഭവവും വളര്‍ച്ചയുമെല്ലാം ഈ ചേരന്‍ ചെങ്കുട്ടുവനോടൊപ്പമായിരുന്നുവെന്ന് കാണാം ചരിത്ര പേജ് മറിക്കുമ്പോള്‍.

വ്യവസായികളും സിനിമമേഖലയിലെ പ്രമുഖരുമൊക്കെ പൊങ്കാല നിവേദ്യമായി ശര്‍ക്കരപ്പായസം നിവേദിക്കുന്നത് കാര്യസിദ്ധിക്കുവേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. 1960 കളില്‍ ഈ ലേഖകന്‍ തിരുവനന്തപുരത്ത് സ്ഥിരവാസിയായി എത്തിയപ്പോള്‍ മുതല്‍ ഇക്കാര്യം സസൂക്ഷ്മം പഠിച്ചുവരികയാണ്. 1960-85 കാലത്ത് വളരെ കുറച്ചുപേര്‍ മാത്രമാണ് പൊങ്കാല സമര്‍പ്പിച്ചിരുന്നത്.

2000 മാണ്ടോടെ പൊങ്കാല സമര്‍പ്പണം ഒരു ‘സ്റ്റാറ്റസ് അടയാളം’ പോലുമായി. അറുപതുകളില്‍ പൊങ്കാല ഇടുന്നതിന് വീട്ടിലെ സഹായികളേയോ ആയമാരേയോ അന്ന് കുടുംബനാഥമാര്‍ നിയോഗിച്ചിരുന്നത്. കാലം കുറേ കഴിഞ്ഞതോടെ കുടുംബനാഥകര്‍ നേരിട്ട് പങ്കെടുത്തുവന്നു. ഇപ്പോള്‍ ഇതും മാറി. എത്ര ബുദ്ധിമുട്ടിയാലും എത്ര യാത്രചെയ്താലും പൊങ്കാലയിടാന്‍ എത്തുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. വഴിപാട് നേര്‍ന്നവരുടെ അഭീഷ്ടം ദേവി സാധിച്ചുകൊടുത്തതുമൂലമാണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് എന്ന് സാരം.

ഡോ: ഡയനാ ജെനറ്റിനെപ്പോലെ കാര്യങ്ങള്‍ നേടി വിജയിച്ചവര്‍ ലക്ഷക്കണക്കിന് ഉണ്ട് നമ്മുടെ നാട്ടില്‍. അനുഭവങ്ങളും കാര്യസിദ്ധിയും തന്നെയാണീ വര്‍ദ്ധനവിനും കാരണം. ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ദൈവാധീനത്തിന്റെ ഫലമാണ് എന്ന് തീര്‍ച്ചയായും വിശ്വസിക്കണം എന്ന നിലയിലായി കഴിഞ്ഞിരിക്കുന്നു. പൊങ്കാല മഹാമഹത്തിന് കലിയുഗവരദായിനി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

 

Tags: keralaAttukal Ponkala 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ചു,മൃതദേഹം താഴെ ഇറക്കിയത് 3 മണിക്കൂറെടുത്ത്

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇസ്രയേല്‍ തകര്‍ത്ത ഇറാന്‍റെ ആറ് സൈനികത്താവളങ്ങള്‍ (ഇടത്ത്)

ഇറാന്റെ ആറ് സൈനിക വിമാനത്താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; ഇറാന്റെ 15 യുദ്ധ വിമാനങ്ങള്‍ നശിച്ചു

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

ആർഎസ്എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള അർപ്പണമാണ് : ഗവർണർ

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies