Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വസ്തതയുടെ തീപ്പന്തുകളുമായി ഹീറോ ഷമി

എന്‍.എസ്. വിജയകുമാര്‍ by എന്‍.എസ്. വിജയകുമാര്‍
Nov 19, 2023, 01:49 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഭാരത പേസ് ബോളര്‍ മുഹമ്മദ് ഷമി ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുമായി 13-ാം ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ പറക്കുന്ന താരം. രണ്ടാമതുള്ള ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ പത്ത് കളികളില്‍ നിന്ന് നേടിയത് 22 വിക്കറ്റാണ്. അവിടെയാണ് അതിന്റെ പകുതിയോളം മത്സരങ്ങളില്‍ നിന്നും ഭാരതതാരത്തിന്റെ തകര്‍പ്പന്‍ വിക്കറ്റ് കൊയ്‌ത്ത്. വെറുമൊരു വിക്കറ്റ് വേട്ടയല്ല. ഏതവസരത്തിലും നായകന്‍ പന്തേല്‍പ്പിച്ചാല്‍ അതിന് കൃത്യമായി ഫലം നല്‍കിക്കൊണ്ടാണ് ഷമിയുടെ മറുപടി. ആദ്യ നാല് കളിയില്‍ പുറത്തിരുത്തിയതിനുള്ള പ്രഹരമാണ് താരത്തിന്റെ ഓരോ വിക്കറ്റിനും പറയാനുള്ളത് ഒടുവില്‍ ആ വിലപ്പെട്ട ബോളിങ് പ്രകടനം തുണയായത് നിര്‍ണായകമായ സെമി പോരാട്ടത്തിലാണ്.

ലോകകപ്പില്‍ ആദ്യമായി ഭാരതത്തിന്റെ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ആദ്യ പന്തില്‍ തന്നെ പ്രഹരമേറ്റു തുടങ്ങിയ മത്സരം. രചിന്‍ രവീന്ദ്രയും ഡെവോന്‍ കോണ്‍വേയും ചേര്‍ന്ന് തകര്‍ത്തടിച്ചുകൊണ്ടിരുന്ന അവസരത്തില്‍ രോഹിത് പതിവുപോലെ വിശ്വാസപൂര്‍വ്വം ഷമിയെ വിളിച്ച് പന്തേല്‍പ്പിച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലേക്ക് കിവി ഓപ്പണര്‍മാരെ രണ്ട് മികച്ച ഔട്ട്‌സ്വിങ്ങറുകളിലൂടെ എത്തിച്ച് ഷമി നായകന് തന്നിലുള്ള വിശ്വാസം കാത്തു. പിന്നീട് സെഞ്ചുറി നേടിയ ഡരന്‍ മിച്ചലിനൊപ്പം ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനെ ഭദ്രമായ ബാറ്റിങ്ങിലൂടെ മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് രോഹിത് ശര്‍മ തികച്ചും അസ്വസ്ഥനായ നായകന്റെ ശരീരഭാഷ ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍ക്കൂടി ഷമി തന്നെ തന്റെ ടീമിന്റെ രക്ഷക്കെത്തി. കെയിന്‍ വില്യസണെ ഡീപ് സ്‌ക്വയര്‍ ലഗിലേക്ക് ഫഌക്ക് ചെയ്യാന്‍ പ്രേരിപ്പിച്ച ഷമിയുടെ ബോള്‍ സൂര്യകുമാറിന്റെ കൈകളിലേക്ക് ഭദ്രമായി എത്തിചേര്‍ന്നു. പൊരുതിക്കൊണ്ടിരുന്ന ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും അവസാന ഘട്ടത്തില്‍ ക്ഷമകെട്ട് വമ്പന്‍ അടിക്ക് മുതിര്‍ന്നതിനെ മുതലെടുത്ത ഷമി തന്റെ മികച്ച പന്തുകളിലൂടെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമിപോരാട്ടം അവസാനിക്കുവാന്‍ തുടങ്ങിയിരുന്നു. ഭാരതം ആശ്വാസത്തിലായി.

തന്റെ ആദ്യ സ്‌പെല്ലില്‍തന്നെ വിക്കറ്റുകള്‍ ഉറപ്പായും വീഴ്‌ത്തുന്ന വിശ്വസിക്കാവുന്ന ബൗളറാണ് ഷമി. പിന്നീട് ഇടവേള സ്‌പെല്ലുകളും കൃത്യതയാര്‍ന്ന മുനവച്ച ഏറുകളിലൂടെ എതിര്‍ ടീം ബാറ്റര്‍മാരെ അങ്കലാപ്പിലാക്കി വിക്കറ്റുമായി ഷമി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ 31 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള ഷമി മൊത്തം ലോകകപ്പ് വിക്കറ്റ് നേട്ടം 54ല്‍ എത്തിച്ചിട്ടുണ്ട്. 23 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള സഹീര്‍ഖാനും, 34 മത്‌സരങ്ങളില്‍നിന്നും 44 വിക്കറ്റുകള്‍ കീശയിലാക്കിയിട്ടുള്ള ഈ ലോകകപ്പില്‍ മാച്ച് റഫറികൂടിയായ ജവഗല്‍ ശ്രീനാഥും കൈവരിച്ച നേട്ടങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഷമി. ഓസ്‌ട്രേലിയയുടെ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്ത് നേടിയ 71 വിക്കറ്റുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഒരിക്കല്‍ക്കൂടി ഇന്ത്യ-ഓസ്‌ട്രേലിയ ക്ലാസിക് ഫൈനലില്‍, മുഹമ്മദ് ഷമിക്ക് തന്റെ ആവനാഴിയിലെ അമ്പുകള്‍ തേച്ചുമിനുക്കി ഉപയോഗിക്കേണ്ടിവരും. കഴിഞ്ഞ ആറ് മത്‌സരങ്ങളിലെ ഈ തളരാത്ത പോരാളിയുടെ അസാമാന്യ പ്രകടനം മൂന്നാംവട്ടം ലോകകപ്പില്‍ മുത്തമിടുവാന്‍ ഭാരതത്തിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: shami13th World Cup ODI Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കരുത്തര്‍, അതുല്യര്‍ പക്ഷെ…

Cricket

ക്ലാസ് കമിന്‍സ്

Cricket

കപില്‍ദേവ് തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തിയ ലോകകപ്പ്….. ഇന്ന്‌ കിരീടത്തിന് മുകളില്‍ കാല്‍കയറ്റി വെച്ച് ഓസീസ് താരം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Cricket

ഹെഡ് ഓസീസ്

ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ചേര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് സമ്മാനിക്കുന്നു
Cricket

ഓസീസിന് ആറാം ലോക കിരീടം 

പുതിയ വാര്‍ത്തകള്‍

ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു ; അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന് ഇനി കണ്ടറിയാം

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ ? ട്രംപിന്റെ പേര് നിർദ്ദേശിച്ച് പാകിസ്ഥാൻ പിന്തുണച്ചു

അന്താരാഷ്‌ട്ര യോഗ ദിനം: യോഗ എന്ന കലയും ശാസ്ത്രവും

യോഗദിനം: ആഗോള മാനവികതാ ദിനം

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies