Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് തടയാനാവില്ല

എ.പി. അബ്ദുള്ളക്കുട്ടി by എ.പി. അബ്ദുള്ളക്കുട്ടി
Jan 15, 2020, 05:02 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വട്ടിയൂര്‍ക്കാവിലെ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചതിന് ശേഷം രാത്രി തിരക്കിട്ട്  മാവേലി എക്‌സ്പ്രസ് ട്രെയ്‌നില്‍ ഓടി കയറുന്നതിനിടയിലാണ് ബിജെപി ഐടി സെല്ലിലെ സൂരജ് പേരാമ്പ്ര അയച്ച വാട്‌സ് ആപ് സന്ദേശം കാണുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി  എ.കെ. നസീറിനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരിക്കുന്നു. വിവരമറിയാന്‍ ആദ്യം നസീര്‍ക്കയുടെ നമ്പറില്‍ വിളിച്ചെങ്കിലും അത് പരിധിക്ക് പുറത്താണെന്ന പ്രതികരണമാണ് ലഭിച്ചത്. ഉടനെ എറണാകുളം ബിജെപി പ്രസിഡന്റ് എം.എന്‍. വിജയനെ വിളിച്ചു. അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോഴാണ് അല്പം ആശ്വാസമായത്

”അടി കാര്യമായി കിട്ടി. കസേര കൊണ്ടൊക്കെ അടിച്ചു. ഭയപ്പെടാനൊന്നുമില്ല. ഒരു ആംബുലന്‍സില്‍ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് എന്നിങ്ങനെയായിരുന്നു വിജയേട്ടന്റെ വാക്കുകള്‍ 

ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ആക്രമിക്കപ്പെട്ടത് നെടുങ്കണ്ടത്തെ തൂക്കുപാലം പള്ളിയില്‍ നിന്ന് മഗരിബ് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ്. പള്ളി അങ്കണത്തില്‍ നിന്ന് നസീര്‍ക്കയെ ചവിട്ടി വീഴ്‌ത്തി, കസേര കൊണ്ട് അടിച്ച എസ്ഡിപിഐക്കാര്‍ ഈ നാടിന്റെ മാത്രമല്ല ഇസ്ലാം മതത്തിന്റെ തന്നെ  ശത്രുക്കളാണെന്ന് തെളിയിച്ചിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായി നുണ പ്രചരിപ്പിച്ചതിനെതിരെ അതിന് മറുപടി പറയാന്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് നേതാവിനെ അടിച്ചുവീഴ്‌ത്തിയതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്.

നുണകളുടെ കോട്ടകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ വസ്തുതകളെ ഭയപ്പെടുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിയാല്‍ തങ്ങള്‍ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടകള്‍ തകരുമെന്ന് ഉറപ്പുള്ളവരാണ് സത്യത്തിന്റെ വാക്കുകളെ ഭയപ്പെടുന്നത്. കുപ്രചാരണങ്ങളുടെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്ന ഭയം ഇത്തരക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

നസീറിനെ പോലെ ദൈവ വിശ്വാസികളും, ധീരരുമായുള്ള നേതാക്കളെ ഈ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ വിശ്വാസിയെ ചവിട്ടിപ്പുറത്താക്കാനുള്ള അക്രമികളുടെ നികൃഷ്ടവും നിന്ദ്യവുമായ നീക്കത്തെ വിഫലമാണെങ്കിലും തടയാന്‍ ശ്രമിച്ചവര്‍ പ്രതീക്ഷ നല്‍കുന്നു. ഈ അക്രമത്തെ ആദ്യം തള്ളി പറഞ്ഞത് പള്ളിയില്‍ പ്രാര്‍ത്ഥനക്കായെത്തിയ  മുസ്ലിം സഹോദരന്മാരാണ്. 

അവരില്‍ ചിലരാണ് ബിജെപി പ്രാദേശീക നേതാക്കളെയും, പോലീസിനേയും അക്രമ വിവരമറിച്ചത്. അക്രമികള്‍ക്കെതിരെ  പരസ്യനിലപാടും സത്യവിശ്വാസികള്‍ സ്വീകരിച്ചു എന്നത് ആശാവഹമാണ്. മഹല്ല് കമ്മിറ്റി ഭാരവാഹികളെ സമ്മര്‍ദ്ദത്തിലാക്കി സത്യം പുറത്തുവരാതിരിക്കാന്‍ നടത്തിയ ശ്രമവും നെടുങ്കണ്ടത്തുണ്ടായി. തീവ്രവാദ മതമൗലികവാദശക്തികള്‍ ആരാധനാലയങ്ങളുടെ ചുറ്റും തമ്പടിക്കുന്നത് ആശാവഹമായ കാര്യമല്ല. 

അക്രമ വാര്‍ത്ത അറിഞ്ഞയുടന്‍ കേരളമെമ്പാടും ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. ദേശീയ തലത്തില്‍ കാറ്റുപോയ ബലൂണ്‍ പോലെയാണ് ഇന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ സ്ഥിതി. കേരളത്തിലും സമരം മുന്നോട്ട് കൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇവര്‍ അക്രമത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തും, മലപ്പുറത്തും ബിജെപിയുടെ മഹാസമ്പര്‍ക്ക പരിപാടിക്ക് ചെന്നവരെ തടയാന്‍ ശ്രമിച്ചതിന് പിന്നിലും ഇതേ ശക്തികളാണ്. വീടുകള്‍ കയറി  ബിജെപി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ മുസ്ലിങ്ങള്‍ക്കിടയിലുള്ള ആശങ്ക ദൂരീകരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തെ തടയാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അയല്‍വാസികളും, പരിചയക്കാരുമായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ സുന്നി നേതാവ് കൂടത്തായി നാസര്‍ ഫൈസിയെ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയത് നല്‍കുന്ന സന്ദേശവും ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല. 

ആശയപ്രചാരണത്തിനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യമുള്ള ജനാധിപത്യസമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുന്നത് ശരിയല്ല. ഇവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദം തകര്‍ക്കാനുള്ള ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ കുതന്ത്രത്തില്‍ മുഖ്യധാരാ സമുദായ നേതാക്കള്‍ പോലുംപെട്ടുപോകുന്നു എന്നത് ഖേദകരമാണ്.

ഇത് ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. ബിജെപി പൊതുയോഗം നടക്കുന്ന ടൗണുകളില്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി കടകള്‍ അടപ്പിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വളഞ്ഞവഴി, നരിക്കുനി, കുറ്റ്യാടി എന്നീ ടൗണുകളില്‍ ജനജാഗ്രത സമ്മേളനത്തെ തകര്‍ക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമം പരിഹാസ്യമായ തരത്തിലുള്ളതാണ്. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും കടകള്‍ കയറിയും ഒരു ചെറിയ ന്യൂനപക്ഷം ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അതിന് കടയുടമകള്‍ തയ്യാറാകേണ്ടി വരുന്നതുമായ സാഹചര്യം നാം എത്തിനില്‍ക്കുന്ന ഭീഷണമായ സാഹചര്യത്തെയാണ് വെളിവാക്കുന്നത്. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വസാധാരണമായ രാഷ്‌ട്രീയ പ്രക്രിയയാണ്. ഇതിനെ തങ്ങളുടെ കോട്ടകളില്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം വെച്ചു പുലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം ശക്തികള്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ പോലീസും ഭരണകൂടവും തയ്യാറാവണം. ബഹിഷ്‌കരണാഹ്വാനം തള്ളി വന്‍ ജനപങ്കാളിത്തമാണ് ഈ യോഗങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

നസീറിനെ പോലെയുള്ള നേതാക്കളെ ആക്രമിച്ചവരെ പിണറായി പോലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇസ്ലാമിക തീവ്രവാദികളും പിണറായിയും സിപിഎമ്മും തമ്മിലുള്ള നല്ല സൗഹൃദവും ആദാനപ്രദാനവുമാണ്  ഇതിന് പിന്നിലെ രഹസ്യം. വാക്കിനെ തോക്കുകൊണ്ടും ഭീഷണികൊണ്ടും സമ്മര്‍ദ്ദം കൊണ്ടും അടിച്ചമര്‍ത്താനാവില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വെളിച്ചം കടന്നുവരും. ഈ സൂര്യോദയത്തെ പാഴ്മുറംകൊണ്ട് തടയാമെന്ന് വ്യാമോഹിക്കുന്ന വിഭാഗം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. അവര്‍ക്ക് തണലേകുന്ന സിപിഎമ്മും  ദിവാസ്വപ്‌നം കാണുകയാണ്. 

ജനാധിപത്യ കേരളം ഇത്തരം അനീതികള്‍ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. പുതിയ ചരിത്രത്തിന് വഴിതുറക്കുമ്പോഴുള്ള നേരിയ അസ്വസ്ഥതകളാണ് ചുറ്റും കാണുന്നത്. ഇതിനെ അതിജീവിച്ച് പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ കേരളവും തയ്യാറെടുക്കുകയാണ്.

(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Kerala

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

India

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

പുതിയ വാര്‍ത്തകള്‍

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies