തിരുവനന്തപുരം: ഇതുതാനെടാ മേയർ എന്ന വീണ്ടും പറയിച്ച് തലസ്ഥാനത്ത് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ വൻ ലഹരി വേട്ട. സ്‌കൂൾ തുറക്കുന്നതിന് തൊട്ടുതലേന്ന് തലസ്ഥാന ഗരത്തിലെ സ്‌കൂൾ പരിസരങ്ങളിലുള്ള പെട്ടിക്കടകൾ കേന്ദ്രീകരിച്ച വൻ തെരച്ചിൽ നടത്തി പാൻ-സിഗററ്റ്-ലഹരി വസ്തുക്കൾ വൻ തോതിൽ പിടികൂടി.
നഗരത്തിലെ ലഹരി മാഫയയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ നഗരത്തിൽ അത് വിൽക്കാൻ അനുവദിക്കില്ലെന്നും മേയർ വിവിആർ പ്രസ്താവിച്ചു.

‘ഡേർട്ടി ബിസിനസ്’
സിനിമിയെ പഞ്ച് ഡയലോഗായ ‘നാർകോട്ടിക് ഇസ് എ ഡേർട്ടി ബിസിനസ്’ എന്നതിന് സമാനമായി ‘ഇവിടെ അനുവദിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ മേയർ വിവിആർ രക്ഷിതാക്കളുടെ പ്രതീക്ഷയായി, വൻ പിന്തുണ നേടിക്കഴിഞ്ഞു. മേയർക്ക് ആശംസകളുമായി രക്ഷിതാക്കളുടെ സന്ദേശം എത്തുകയാണ്.
കോർപ്പറേഷൻ പരിധിയിലുള്ള മെഡിക്കൽ കോളേജ്, ഉള്ളൂർ, പുലയനാർക്കോട്ട, ആക്കുളം, കേശവദാസപുരം, പട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് കാലത്ത് പരിശോധന നടത്തിയത്.
സ്‌കൂളുകൾക്ക് സമീപം ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന ബങ്കുകൾ മേയറിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ജീവനക്കാർ പൊളിച്ചുമാറ്റി. സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു സ്‌കൂളുകൾക്ക് സമീപം ലഹരി വിൽപ്പന നടത്തിയിരുന്നത്.
ലോട്ടറിയുടെ മറവിൽ
ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിലായിരുന്നു ലഹരി പദാർത്ഥങ്ങൾ വിറ്റിരുന്നത്. ലോട്ടറി ബങ്ക് എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന ബങ്കുകളിൽ പഴയ ലോട്ടറികളാണ് പ്രദർശിപ്പിച്ചിരുന്നത്. ഇത്തരം ബങ്കുകളിൽ നിന്ന് പാക്കറ്റുകളിലാക്കിയ നിരവധി ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി വിൽപ്പന കേന്ദ്രങ്ങളാക്കിയ ബങ്കുകളെല്ലാം മേയറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു.
അടിവേരറുക്കും
നഗരത്തിലെ ലഹരി മാഫിയയുടെ അടിവേരറക്കുമെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. സിറ്റിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ട്. മിഠായി പോലെ കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങൾ നൽകാൻ ആളുകളുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടിയാണ് പരിശോധന നടത്തുന്നത്. ലോട്ടറിയുടെ മറവിൽ ലഹരി കച്ചവടം നടത്തുന്നവരോട് കോംപ്രമൈസ് ഇല്ല. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും മേയർ വി.വി രാജേഷ് പറഞ്ഞു.
നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, കൗൺസിലർ അഡ്വ.മിനി.പി.എസ് തുടങ്ങിയവരും മേയർക്കൊപ്പുമുണ്ടായിരുന്നു.
തലസ്ഥാനം മേയർക്ക് മറ്റൊരു വിഷയത്തിൽകൂടി കൈയടി നൽകിയിരിക്കുകയാണ്, അവർ പറയുന്നു: സബാഷ് മേയർ സബാഷ്.











