
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കെട്ടിടത്തിന് മുളകിൽനിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദാരുണമായ മരണം, അന്തരിച്ച നടൻ കലാഭവൻ മണി പങ്കുവെച്ച സംഭവങ്ങൾ ഓർമ്മിപ്പിച്ച് സംവിധായകൻ വിനയൻ. സ്കൂൾ കാലഘട്ടത്തിൽ ചർമ്മത്തിന്റെ നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകരുടെ പരിഹാസത്തിന് ഇരയായ മണിയുടെ മുൻകാല അനുഭവങ്ങൾ സമൂഹത്തെ ഇപ്പോഴും ബാധിക്കുന്ന സാമൂഹിക അനീതികളെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയൻ എടുത്തുകാണിക്കുന്നു.
മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകളെന്നും കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു സംഭവമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്..
ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്കഷനിടയിൽ മണി പറഞ്ഞു.. “ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..
അന്ന് ക്ളാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവാരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും.. പക്ഷെ ഞങ്ങൾ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്.. മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കുമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ.. ഈ ജന്മത്തോട് തന്നെ പുച്ഛം തോന്നിയതായിട്ടും മാണി പറഞ്ഞെന്നാണ് വിനയൻ തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.