Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ by പ്രൊഫ. ഡി. അരവിന്ദാക്ഷന്‍
Apr 12, 2026, 09:42 am IST
in Main Article

1950-ല്‍ ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടന നിലവില്‍ വന്നു. തുടര്‍ന്ന് 1951-ല്‍ ജനപ്രാതിനിധ്യ നിയമവും 1952-ല്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പും നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാന പ്രതിപക്ഷമായും പ്രവര്‍ത്തിച്ചു. എന്നാല്‍ വിദേശാധിപത്യത്തില്‍ നിന്നും സ്വതന്ത്രമായ രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതില്‍ അന്നത്തെ ഭരണകൂടം പലപ്പോഴും പരാജയപ്പെട്ടു. 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ജനാധിപത്യ പ്രക്രിയകള്‍ തടസ്സപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ്, അതായത് 1976-ല്‍, വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനുള്ള എഫ്‌സിആര്‍എ ആദ്യമായി പാസാക്കിയത്.

എന്താണ് എഫ്‌സിആര്‍എ ?

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങളും സംഭാവനകളും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. ഭാരതത്തിലുള്ള സന്നദ്ധ സംഘടനകള്‍ സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പുരോഗതിക്കായി മാത്രമേ വിദേശ ഫണ്ട് ഉപയോഗിക്കാന്‍ പാടുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ രൂപീകരിക്കപ്പെട്ട ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, കമ്പനികള്‍ എന്നിവയ്‌ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാം. എന്നാല്‍ ഇവയുടെ വരവ്-ചെലവ് കണക്കുകളും പ്രവര്‍ത്തനങ്ങളും നിയമപ്രകാരം ഓഡിറ്റ് ചെയ്യുകയും നിശ്ചിത സമയത്തിനുള്ളില്‍ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരം സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഈ അംഗീകാരം പുതുക്കേണ്ടതുണ്ട്.

ഭാരതത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പ്രഖ്യാപിത നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാകണം ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അംഗീകാരം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.

സമീപകാല സംഭവങ്ങളും സുരക്ഷാ വെല്ലുവിളികളും

2014 വരെ ഏകദേശം രണ്ടര ലക്ഷത്തോളം സംഘടനകള്‍ വിദേശ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവയെ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരങ്ങളില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകള്‍ ദുരൂഹമായ പങ്കുവഹിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തന്നെ പ്രസ്താവിച്ചിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ട് വിനിയോഗിക്കപ്പെടുന്നു എന്നതിന് സമീപകാലത്ത് പല തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരര്‍ ഇതേ സര്‍വകലാശാലയ്‌ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരായിരുന്നു.

അല്‍ഫലാഹ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ഗൂഢാലോചനകള്‍ നടന്നതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ഉപയോഗിച്ചതായും ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് സര്‍വകലാശാലയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കുറ്റമറ്റ രീതിയിലുള്ള ഒരു എഫ്.സി.ആര്‍.എ നിയമം രാജ്യസ്‌നേഹികളായ ഏതൊരാളും ആഗ്രഹിക്കുന്നതാണ്.

2026-ലെ നിയമ ഭേദഗതിയും പ്രാധാന്യവും

2020-ല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി സംഘടനകളുടെ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍ ഇത്തരം നടപടികള്‍ മൂലം സ്തംഭിച്ചുപോയ ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളെ ജനനന്മയ്‌ക്കായി പ്രവര്‍ത്തനക്ഷമമാക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഇതിനായി 2026 മാര്‍ച്ച് 25-ന് പുതിയ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

പുതിയ നിയമപ്രകാരം:

ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കുകയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയും ചെയ്യും.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.

ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഈ അതോറിറ്റിക്ക് അധികാരമുണ്ടാകും.

സംഘടനകള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കും.

സിവില്‍ കോടതിയുടെ അധികാരമുള്ള ഈ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാം.

അഴിമതിയും തീവ്രവാദവും അവസാനിപ്പിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിടുമ്പോള്‍ തന്നെ, വിദേശ പണത്തിന്റെ മറവില്‍ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. 2026-ലെ നിയമഭേദഗതി ഏതെങ്കിലും ഒരു മതവിഭാഗത്തിനെതിരെയല്ല, മറിച്ച് എല്ലാ സംഘടനകളും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാനാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന ഈ നിയമത്തെ രാഷ്‌ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

Tags: foreign fundsFCRA (Foreign Contribution Regulation Act)Amendment of the Act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

India

പോപ്പുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ടുകള്‍; മുഖ്യപ്രതി പിടിയില്‍

India

ചട്ടം ലംഘിച്ച് ആപ്പ് 7.08 കോടിയുടെ വിദേശഫണ്ട് സ്വീകരിച്ചതായി ഇ ഡി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.