Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

അറ്റകൈയ്ക്ക് സുരേഷ് ഗോപിയുടെ ആ ശൈലി കടമെടുത്ത് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖ പറഞ്ഞു:"ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ".

Published by
ഗിരീഷ്‌കുമാര്‍ പി. ബി.

തിരുവനന്തപുരം: അറ്റകൈയ്‌ക്ക് സുരേഷ് ഗോപിയുടെ ആ ശൈലി കടമെടുത്ത് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍.ശ്രീലേഖ പറഞ്ഞു:”ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ”. പക്ഷെ പ്രതീക്ഷിച്ചതിനേക്കാള്‍ ശരവേഗത്തില്‍ ശ്രീലേഖയുടെ ഈ ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബസംഗമത്തിലായിരുന്നു ശ്രീലേഖയുടെ ഈ ഡയലോഗ്.

“സുരേഷ് ഗോപിസാറിനപ്പോലെ എനിക്കും പറയാനുണ്ട്. വട്ടിയൂര്‍ക്കാവ് ഞാനിങ്ങ് എടുത്തുകഴിഞ്ഞു, ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ” എന്ന് ചെറിയ പുഞ്ചിരിയോടെ ആര്‍.ശ്രീലേഖ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അത് ഏറ്റെടുത്തു. വട്ടിയൂര്‍ക്കാവ് എംഎല്‍എ വന്നുകഴിഞ്ഞു എന്നും ശ്രീലേഖ പറഞ്ഞു. മൂന്നാഴ്ചകൊണ്ട് വട്ടിയൂര്‍ക്കാവ് തന്നെ സ്വീകരിക്കാന്‍ തുടങ്ങിയെന്നും തനിക്കിപ്പോള്‍ വട്ടിയൂര്‍ക്കാവിനോട് വലിയ ഇഷ്ടമാണെന്നും ശ്രീലേഖ പറഞ്ഞു. എവിടെപ്പോയാലും വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ കൂടുന്നു. അവര്‍ എന്നെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഈ വട്ടിയൂര്‍ക്കാവ് ഇങ്ങെടുക്കുവാ എന്ന് പറയാന്‍ തോന്നുന്നതെന്നും ശ്രീലേഖ പറഞ്ഞു.

ശ്രീലേഖയുടെ വിജയത്തിനായി പട്ടത്ത് കുറെ സ്ത്രീകള്‍ ഒന്നിച്ച് പൊങ്കാലയിട്ടു. ശ്രീലേഖയും ഈ പൊങ്കാലയില്‍ പങ്കുചേര്‍ന്നു.

Recent Posts