News

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും പരസ്പരം ബിജെപിയുടെ ബി ടീമെന്ന് ആക്ഷേപിക്കുമ്പോൾ ബിജെപിയാണ് എ ടീമെന്ന് സമ്മതിക്കുകയാണെന്ന് വിശദീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ തവണ കേരളത്തിന്റെ മനസ്സ് മാറി, അത് പാലക്കാട്ട് കാണാനാകുന്നുണ്ട്, ബിജെപിക്ക് കേരളം ഭരിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത് എന്ന് മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനിയിൽ തടിച്ചുകൂടിയ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് ആവേശക്കടലിളക്കിയായിരുന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം.
കേരള വികസനമാണ് എൻഡിഎ യുടെ ഗ്യാരണ്ടി, അത് മോദിയുടെയും ഗ്യാരണ്ടിയാണ്. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. രണ്ടും ഒന്നാണ്. ഒന്ന് കമ്യൂണിസ്റ്റാണെങ്കിൽ മറ്റൊന്ന് കോൺഗ്രസ്്. ഒന്ന് അഴിമതിക്കാരാണെങ്കിൽ മറ്റൊന്ന് മഹാ അഴിമതി. ഒരുകൂട്ടർ വർഗ്ഗീയതക്കാരാണെങ്കിൽ മറ്റേത് വൻ വർഗ്ഗീയതക്കാർ, രണ്ടുകൂട്ടർക്കും വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള നയങ്ങൾ മാത്രമാണ്. എൻഡിഎ വികസിത കേരളം സൃഷ്ടിക്കും, ഇത് മോദിയുടെ ഗ്യാരണ്ടിയാണ്, മോദി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രം വൻതോതിൽ സഹായം നൽകുന്നുണ്ട്. കേന്ദ്രസർക്കാരുകൾ മുമ്പ് സംസ്ഥാനത്തിന് നൽകിയതിന്റെ അഞ്ചിരട്ടി കഴിഞ്ഞ് 10 വർഷത്തിനിടെ സംസ്ഥാനത്തിന് നൽകി. നഗര വികസനം, കാർഷിക വികസനംം, പിഎം ആവാസ്, റോഡു വികസനം, റയിൽ വികസനം, സ്വജലനിധി തുടങ്ങിയ പദ്ധതികളിലൂടെ. എന്നാൽ ഈ പണമെല്ലാം എൽഡിഎഫുകാരുടെ കീശയിലേക്ക് പോയി. ബിജെപിക്ക് അധികാരം കിട്ടിയാൽ ഈ അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും, അഴിമതിപ്പണം പിടിച്ചെടുത്ത് കേരള വികസനത്തിന് വിനിയോഗിക്കും, മോദി പറഞ്ഞു.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇവിടെ മത്സരിക്കുകയാണ്. പക്ഷേ, ഇവർ മറ്റിടങ്ങളിലെല്ലാം ഒന്നിച്ചാണ്. ബീഹാർ, ത്രിപുര, ഝാർഖണ്ഡ്, മണിപ്പൂർ, അസം തുടങ്ങിയ സ്ഥലങ്ങളിൽ അവർ ഒന്നിച്ചാണ്. ടീം ബിജെപിയും ടീം എൻഡിഎയും ചേർന്ന് ഇവിടെ സർക്കാർ ഉണ്ടാക്കും. കേരള വികസനമെന്ന ഇവിടത്തെ ജനതയുടെ സ്വപ്‌നം പൂർത്തീകരിക്കും.
കേരളം വൻ കടകെണിയിലാണ്. അഞ്ചുവർഷത്തിനിടെ കേരളത്തിന്റെ കടം മൂന്നിട്ടിയായി. സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം ശമ്പളം കിട്ടുമോ എന്ന ആശങ്കയാണ്. അവരുടെ ഡിഎയും മറ്റാനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ്. യുവാക്കൾ തൊഴിൽ തേടി നാടു വിടുകയാണ്. കേരളത്തിന്റെ കടബാധ്യതയ്‌ക്ക കോൺഗ്രസ് പാർട്ടി എൽഡിഎഫ് ഭരണത്തെ പഴിക്കുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകം, ഹിമാചൽ, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി.
കോൺഗ്രസ്സിന്റെയും കമ്യൂണിസ്റ്റുകളുടെയും പ്രവർത്തന ചരിത്രം പരിശോധിക്കൂ. കമ്യൂണിസ്റ്റുകൾ ഭരിച്ച സംസ്ഥാനങ്ങളെല്ലാം അവർ നശിപ്പിച്ചു. കോൺഗ്രസ്സാകട്ടെ രാജ്യം മുഴുവൻ ഭരിച്ചു നശിപ്പിച്ചു. പാലക്കാട്ട് 22 വർഷമായി കോൺഗ്രസ്സിന്റെ എംഎൽഎ ആണ്. 50 വർഷത്തോളം കോൺഗ്രസ് രാജ്യം ഭരിച്ചു. എന്നിട്ട് പാലക്കാടിന് എന്തു വികസനം ഉണ്ടായി. എന്നാൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ ആദ്യമായി ഐഐടി കിട്ടി, പാലക്കാട്ട് ഇപ്പോൾ സ്മാർട്ട് ഇൻഡസ്ട്രി സിറ്റി ആകാൻ പോകുന്നു, മോദി പറഞ്ഞു.
പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്. പക്ഷേ ഇവിടെ കർഷകർക്ക് ഉൽപ്പന്നത്തിന്റെ സംഭരണം നടക്കുന്നില്ല, വില നൽകുന്നില്ല. വിള സുരക്ഷയില്ല. ഇതെല്ലാമാണ് സംസ്ഥാന സർക്കാരിന്റെ നടപടി. എന്നാൽ കേന്ദ്ര സർക്കാർ കർഷകരുടെ സാമ്പത്തിക ബാധ്യത കുറയ്‌ക്കാൻ രാജ്യത്തെ 27 ലക്ഷം കർഷകർക്ക് വൻ സഹായം നൽകി. പാലക്കാട്ട് മാത്രം കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയിലൂടെ 700 കോടി രൂപ സഹായം നൽകി. നെല്ലിന് താങ്ങുവില കൂട്ടി. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ, മോദി പറഞ്ഞു.

Recent Posts