Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

പരിപാടികള്‍ക്ക് വിളക്ക് വാടകയ്ക്കെടുക്കുന്ന വകയില്‍ കോടികള്‍ തുലച്ചിരുന്നു കഴിഞ്ഞ 40 വര്‍ഷത്തെ സിപിഎമ്മിന്‍റെ തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പരിപാടികള്‍ക്ക് വിളക്ക് വാടകയ്‌ക്കെടുക്കുന്ന വകയില്‍ കോടികള്‍ തുലച്ചിരുന്നു കഴിഞ്ഞ 40 വര്‍ഷത്തെ സിപിഎമ്മിന്റെ തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണം. ഓരോ തവണയും വിളക്കിന് വാടകയായി നല്‍കിയിരുന്നത് 6000 രൂപ. കോര്‍പറേഷനില്‍ ദിവസവും രണ്ടും മൂന്നും പരിപാടി നടക്കാറുണ്ട്. അപ്പോള്‍ ഒരു വര്‍ഷം ഈ ഇനത്തില്‍ വിളക്കിന് വാടകയിനത്തില്‍ കൊടുത്ത തുക എത്രയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

എന്തായാലും ഈ വിളക്ക് അഴിമതിയ്‌ക്ക് അറുതി വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി മേയര്‍ വി.വി. രാജേഷ്. ഇപ്പോള്‍ മേയര്‍ വിളക്ക് വാടകയിനത്തില്‍ കൊടുക്കുന്നത് 500 രൂപ മാത്രം. പണം ചോരുന്ന അഴിമതിയുടെ വിടവുകള്‍ കണ്ടെത്തി ക്രിയാത്മകനടപടികളിലൂടെ കോര്‍പറേഷന്റെ ദുര്‍ച്ചെലവ് കുറയ്‌ക്കാനാണ് ബിജെപി മേയറുടെ ശ്രമം.

നിലവിളക്ക് വാടകയ്‌ക്ക് എടുക്കുന്നതില്‍ നടന്നിരുന്ന സിപുിഎം ഭരണകാലത്തെ ഈ ‘കടുംവെട്ട്’ എന്തായാലും അവസാനിപ്പിച്ചു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ടെന്നും ആർക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാമെന്നുമാണ് മേയർ വി.വി. രാജേഷ് വെല്ലുവിളിക്കുന്നത്.

ഇതിലും വലിയ കോമഡി മറ്റൊന്നാണ്. ശാസ്തമംഗലം പോലൊരു പ്രീമിയം ഏരിയയിൽ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന ഓഫീസിന് മുൻ മേയറും ഇപ്പോഴത്തെ എംഎൽഎയുമായ വി.കെ. പ്രശാന്ത് മാസം വാടകയിനത്തില്‍ കോര്‍പറേഷന് നൽകിയിരുന്നത് വെറും 800 രൂപ മാത്രമാണ്.

ബിജെപി ഭരണത്തിൽ വന്നതിന് ശേഷം ഇതേ വിളക്കിന് ഇപ്പോൾ വെറും 500 രൂപയാണ് വാടക നൽകുന്നത്. ഒറ്റയടിക്ക് 5500 രൂപയുടെ ലാഭം.

Recent Posts