കാസർകോട്: പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46)യാണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. മദ്രസയിലെ ക്ലാസ്സ് മുറിയിൽ വെച്ചാണ് അധ്യാപകനായ അബ്‌ദുൾ ഹമീദ് കുട്ടിയെ ഉപദ്രവിച്ചത്. ക്ലാസ് മുറിയിൽ വെച്ച് നിരവധി തവണ ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പൊലീസാണ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
















