Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷിഫ്റ്റ് നിലനിന്ന സ്‌കൂളുകളിലെ പഠനസമയം ഓര്‍മ്മയുണ്ടോ?- അന്നും സമസ്തയുണ്ട്, ലീഗിന് വിദ്യാഭ്യാസ മന്ത്രിമാരും

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jul 12, 2025, 10:27 am IST
in Kerala

കോഴിക്കോട്: കുറച്ചു വര്‍ഷം മുമ്പ് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്ന നിരവധി സ്‌കൂളുകളിലെ പഠന സമയക്രമീകരണം മദ്രസ പഠനത്തെ ബാധിച്ചിരുന്നില്ല. ആ സമയക്രമത്തിന്റെ പേരില്‍ സമസ്തയോ ലീഗോ സമരം ചെയ്തിട്ടുമില്ല. ഇന്നത്തേതു പോലെ കെട്ടിട സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ സ്‌കൂളുകള്‍ ഇല്ലാത്തതതും കാരണം ഇരുപത് വര്‍ഷം മുമ്പ് വരെയും നിരവധി സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അത്തരം സ്‌കൂളുകളില്‍ രാവിലെ എട്ടര മണി മുതല്‍ ഉച്ചയ്‌ക്ക് 12.45 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. ഉച്ചയ്‌ക്ക് ഒന്നു മുതല്‍ വൈകുന്നേരം 5.15 വരെ രണ്ടാമത്തെ ഷിഫ്റ്റും. ഈ വിദ്യാലയങ്ങളിലെല്ലാം ധാരാളം മുസ്ലിം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം സമുദായത്തില്‍ പെട്ടവര്‍. മദ്രസ പഠനം സംബന്ധിച്ച് അന്നൊന്നും കാണിക്കാത്ത ആശങ്കയാണ് സമസ്തയും ലീഗും ഇന്ന് പ്രകടിപ്പിക്കുന്നത്.

ഷിഫ്റ്റ് സമ്പ്രദായം നിലനിന്ന മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരില്‍ കൂടുതല്‍ പേരും മുസ്ലീം ലീഗില്‍ നിന്നുള്ളവരാണ്. അതില്‍ ഏറ്റവുമധികം കാലം വിദ്യാഭ്യാസ മന്ത്രിയായിരുന്നത് സി.എച്ച്. മുഹമ്മദ് കോയയും (1967-1973, 1977- 9 മാസം, 1978-1979). ചാക്കീരി അഹമ്മദ്കുട്ടി (1973-1977), യു.എ. ബീരാന്‍ (1978- 10 മാസം), ഇ.ടി. മുഹമ്മദ് ബഷീര്‍ (1991-1996, 2004- 2006), നാലകത്ത് സൂപ്പി (2001-2004), പി.കെ. അബ്ദുറബ്ബ് (2011-2016). അബ്ദുറബ്ബ് മന്ത്രിയാകുമ്പോഴേക്കും കേരളത്തിലെ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏതാണ്ട് പാടെ മാറിയിരുന്നു.

ഷിഫ്റ്റ് സമ്പ്രദായം വ്യാപകമായിരുന്ന കാലത്തും സമസ്ത സജീവമായി തന്നെ കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പഠനസമയം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍, സ്‌കൂള്‍ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ എന്നത് 9.45 മുതല്‍ 4.15 വരെ എന്ന് മാറ്റിയതിനെതിരെയാണ് സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ചില മുസ്ലീം മതസംഘടനകളും മുസ്ലീം ലീഗും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഭാരതത്തില്‍ പൊതുവെ സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ ആരംഭിച്ച് വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കുന്ന തരത്തിലാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചിലയിടങ്ങളില്‍ വേനല്‍കാലത്ത് രാവിലെ 7.20ന് തുടങ്ങി ഉച്ചയ്‌ക്ക് 1.40ന് അവസാനിക്കുന്ന തരത്തിലും ശൈത്യകാലത്ത് രാവിലെ 7.50ന് തുടങ്ങി ഉച്ചയ്‌ക്ക് 2.10ന് അവസാനിക്കുന്ന തരത്തിലുമാണ് സമയക്രമം. വിദേശ രാജ്യങ്ങളില്‍ എല്ലായിടത്ത് രാവിലെ നേരത്തെയാണ് പഠനം ആരംഭിക്കുന്നത്. യുകെയില്‍ മിക്ക സ്‌കൂളുകളിലും രാവിലെ 8.30 ന് തുടങ്ങി വൈകിട്ട് 3ന് അവസാനിക്കുന്നു. ജപ്പാനിലും ഇതേ സമയക്രമമാണ്. ജര്‍മ്മനിയില്‍ രാവിലെ 7.30നാണ് ക്ലാസുകള്‍ തുടങ്ങുന്നത്.

Tags: schoolsMuslim LeagueSpecialSchool Shift system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.