Kerala

എബിവിപി സെക്രട്ടറിക്കു നേരെ ആക്രമം നടപടിയെടുക്കാതെ പോലീസ്

Published by

തിരുവനന്തപുരം: എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെയും ജില്ലാ സമിതി അംഗം അഭിഷേകിനെയും ക്രൂരമായി മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്‌ഐ അക്രമി സംഘത്തിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നു.

കോഴിക്കോട് നിന്നും പരിപാടി കഴിഞ്ഞ് രാത്രി 11 മണിയോടെ റെയില്‍വെ സ്റ്റേഷനിലെത്തിയ മന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. മന്ത്രി കടന്നുപോയി അരമണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എബിവിപി നേതാക്കളെ ആക്രമിച്ചത്. മന്ത്രിയെ സ്വീകരിക്കാനെന്ന വ്യാജേന സിപിഎം ഡിവൈഎഫ്‌ഐക്കാര്‍ താമ്പാനൂരില്‍ തമ്പടിച്ചിരുന്നു. കരിങ്കൊടി കാണിച്ച ശേഷം സമീപത്തെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈശ്വരപ്രസാദിനെയും അഭിഷേകിനെയും മര്‍ദ്ദിച്ചത്. സമീപത്ത് ബൈക്ക് പ്രെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഈശ്വര പ്രസാദിനെ കാണിച്ചു കൊടുത്തത്. തുടര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സിഐടിയുക്കാരുംകൂടെ ചേര്‍ന്നു.

ഭാരതാംബ വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് മന്ത്രിയുടെ പാപ്പനംകോടുള്ള ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനു നേരെ സിപിഎമ്മുകാര്‍ അക്രമിക്കാന്‍ നീക്കം നടത്തി. കൂടാതെ എബിവിപിയുടെ പ്രതിഷേധവും. ഇതെല്ലാം മന്ത്രിക്ക് നാണക്കേടായി. ഇതേ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിപിഎം അക്രമികള്‍ രംഗത്തിറങ്ങിയത്. നഗരത്തിലെ അക്രമി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും നിരവധി കേസുകളിലെ പ്രതികളുമായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദന്‍, നഗരസഭാ കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.

സമീപത്ത് നിറയെ പോലീസുകാര്‍ ഉണ്ടായിരുന്നിട്ടും. മര്‍ദ്ദനമേറ്റവരെ രക്ഷപ്പെടുത്താനോ പ്രതികളെ പിടികൂടാനോശ്രമിച്ചില്ല. കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കേസെടുക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക