Kerala

ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കില്ല:എബിവിപി

Published by

ന്യൂദല്‍ഹി: എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദിനുനേരെയുണ്ടായ ആക്രമണളെ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി അപലപിച്ചു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ബൗദ്ധികമായി തകര്‍ന്നുവെന്ന് ഈ ഭീരുത്വം നിറഞ്ഞ ആക്രമണം തെളിയിക്കുന്നു. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിനൊപ്പം സംഘടിതആക്രമണവും നടത്തുന്നു. കേരളത്തിലെ ഇടത് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അഭിലാഷങ്ങളുടെ കൊലയാളിയായി മാറിയിരിക്കുന്നു. സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും എസ്എഫ്ഐയുടെയും സംയുക്തനീക്കമാണ് ഈ ആക്രമണം.

എബിവിപി ഒരിക്കലും ഇത്തരം ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കില്ല. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പിഎം ശ്രീ പദ്ധതി ഉടന്‍ നടപ്പാക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് എബിവിപി സംസ്ഥാനവ്യാപകമായി പ്രതിരോധം തീര്‍ക്കും. കേരളത്തിലെ ഓരോ സ്ഥലവും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. അനന്തരഫലങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും ഡോ. വീരേന്ദ്രസിങ് സോളങ്കി പ്രസ്താവനയില്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by