കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കുകയാണ്. ജൂണ്‍ 10ന് 80 രൂപ കുറഞ്ഞതാണ് ഒടുവില്‍ സംഭവിച്ച ഇടിവ്. പിന്നീട് ഓരോ ദിവസവും വില കൂടി വന്നു. ജൂണ്‍ 10ന് 71560 രൂപയായിരുന്നു പവന്റെ നിരക്ക്. 11ന് ഇത് 72160 ആയി വര്‍ധിച്ചു. 12ന് 72800 ആയി. 13ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 74360 രൂപയായിരുന്നു അന്നത്തെ നിരക്ക്.
ഒടുവില്‍ ഇന്നലെ 74560 ആയും വര്‍ധിച്ചു. സര്‍വകാല റെക്കോഡാണ് ഇത്.നാല് ദിവസങ്ങള്‍ക്കിടെ മാത്രം വര്‍ധിച്ചത് 3000 രൂപ. 440 രൂപ കൂടി മാത്രം വര്‍ധിച്ചാല്‍ 75,000 എന്ന ‘നാഴികക്കല്ലും’ പവന്‍ പിന്നിടും. നിലവില്‍ അഞ്ച് ശതമാനം പണിക്കൂലി പരിഗണിച്ചാല്‍ തന്നെ ഒരു പവന്‍ വാങ്ങണമെങ്കില്‍ 80,000ന് മുകളില്‍ കൊടുക്കണം.
വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്ന സാധാരണക്കാരെയാണ് ഈ കുതിപ്പ് ഞെട്ടിക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന വിശേഷണം സ്വര്‍ണത്തിന് കൂടുതല്‍ വര്‍ധിക്കും. ആളുകള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതോടെ വിലയും കുതിച്ചുയരും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക