കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ വര്‍ധന. വ്യാഴാഴ്ച 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ്. ഗ്രാമിന് 9100 രൂപ. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 79,424 രൂപ. ഒരു ഗ്രാമിന് 9,928 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 59,568 രൂപ. ഗ്രാമിന് 7,446 രൂപ.പൊന്നിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനവും ജിഎസ്ടി 3 ശതമാനവുമാണ്.
ഹോള്‍മാര്‍ക്കിങ് നിരക്ക് താരതമ്യേന ചെറുതാണ്. ഇതെല്ലാം ചേരുമ്പോള്‍ 77,000 രൂപ നല്‍കേണ്ടി വരും. ആഗോള സ്വര്‍ണനിരക്ക് ഔണ്‍സിന് ഇന്ന് 3,371 ഡോളറാണ്. അന്താരാഷ്‌ട്ര സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയടിച്ചത്.നിലവിലെ അതിസങ്കീര്‍ണമായ ആഗോള രാഷ്‌ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചതാഴ്ചകള്‍ തുടരുമെങ്കിലും സ്വര്‍ണത്തിന് വലിയ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വിലയില്‍ നിരന്തരം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നെങ്കിലും ഉയരുന്നതിന് ആനുപാതികമായി കുറയുന്നില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. പൊന്നിന്റെ രാജ്യാന്തര മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ അഗോള സ്വര്‍ണവിലയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക